ഡൽഹി: ഇന്ത്യാ സഖ്യം ഉപേക്ഷിച്ചെന്ന് അറിയിച്ച് ആം ആദ്മി പാർട്ടി (എഎപി). യഥാർത്ഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ആരോപിച്ചാണ് എഎപി ഇന്ത്യാ സഖ്യം വിടുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം ഉണ്ടായത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്നും എഎപി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള 16 പ്രതിപക്ഷ പാർട്ടികൾ നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ആം ആദ്മിയുടെ പ്രസ്താവന പുറത്തുവന്നത്.
അതേസമയം ആം ആദ്മി ഇതേ ആവശ്യം പ്രത്യേകമാണ് ഉന്നയിച്ചത്. 'ഇന്ത്യൻ രാഷ്ട്രീയം ശുദ്ധീകരിക്കാൻ നമ്മൾ ഈ പിന്നണി ഗൂഢാലോചന അവസാനിപ്പിക്കണം. രാഹുൽ ഗാന്ധിയും മോദിയും വേദിയിൽ എതിരാളികളായി പ്രത്യക്ഷപ്പെട്ടേക്കാം. പക്ഷേ സത്യം എന്തെന്നാൽ രാഷ്ട്രീയ നിലനിൽപ്പിന് അവർ പരസ്‌പരം പിന്തുണയ്ക്കുന്നുണ്ട്. കോൺഗ്രസിന്റെ ദുർബലമായ രാഷ്ട്രീയമാണ് ബിജെപിയെ ശക്തിപ്പെടുത്തുന്നത്. ബിജെപി ഭരണം കോൺഗ്രസിന്റെ അഴിമതി മറയ്ക്കുന്നു' എന്നാണ് പാർട്ടി പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്