ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥ യാത്ര ആരംഭിക്കാനിരിക്കെ ജമ്മു കശ്മീരിലെ ഉദംപൂര്‍ ജില്ലയിലെ ബസന്ത്ഗഡിലെ കുരു പ്രദേശത്ത് ഒരു ഭീകരരെ സൈന്യവും പൊലീസും ചേര്‍ന്ന് ഏറ്റമുട്ടലില്‍ വധിച്ചു. പ്രദേശത്ത് മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. ഇവരുമായി ഏറ്റുമുട്ടല്‍ തുടരുന്നു.
ജയ്ഷ്-ഇ-മുഹമ്മദ് ഭീകര സംഘടനയില്‍ പെട്ട ഭീകരരെയാണ് ഓപ്പറേഷന്‍ ബിഹാലി എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയില്‍ സൈന്യം നേരിടുന്നത്. ഒരു വര്‍ഷമായി ഈ ഭീകരരെ സൈന്യം ട്രാക്ക് ചെയ്തുവരികയായിരുന്നു. വ്യക്തമായ ഇന്റലിജന്‍സ് വിവരം ലഭിച്ചതോടെ വ്യാഴാഴ്ച രാവിലെ ഭീകരരുടെ ഒളിത്താവളം വളഞ്ഞ് ഏറ്റുമുട്ടല്‍ ആരംഭിച്ചു.
ജൂലൈ 3 നാണ് അതീവ സുരക്ഷയോടെ ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥാടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 9 ന് അവസാനിക്കുന്ന യാത്രാ കാലയളവില്‍ ധാരാളം തീര്‍ത്ഥാടകര്‍ അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്