ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തിന്റെ ഫൈനലിന് ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 11 മുതലാണ് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനല്‍ പോരാട്ടം. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിലാണ് മത്സരം.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും (Pat Cummins) ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും ടെസ്റ്റ് ക്രിക്കറ്റിലെ നാഴികക്കല്ലിന്റെ വക്കിലാണ്.
ഒപ്പം ഓസ്‌ട്രേലിയന്‍ ടീമും ഒരു നേട്ടത്തിന്റെ അരികിലാണ്. പ്രോട്ടീസിനെ വീഴ്ത്തി കിരീടം നേടിയാല്‍ ചാംപ്യന്‍ പട്ടം നിലനിര്‍ത്തുന്ന ആദ്യ ടീമായി ഓസീസ് മാറും.
ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സര്‍ക്കിളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഓസീസ് താരം. 19 ടെസ്റ്റുകളില്‍ നിന്നു 1,422 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 37 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്തു. 41.82 ആണ് ആവറേജ്. 2 സെഞ്ച്വറികളും 6 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്