രോഹിത്തിനും കോഹ്ലിക്കും ജഡേജക്കും എ+ ഗ്രേഡ് കരാര്‍ നഷ്ടപ്പെട്ടേക്കുമെന്ന് സൂചന

MARCH 27, 2025, 2:18 PM

മുംബൈ: ഇന്ത്യന്‍ ടീമിലെ സീനിയര്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ സീനിയര്‍ പുരുഷ ടീമിന്റെ കേന്ദ്ര കരാര്‍ പട്ടികയില്‍ തരം താഴ്ത്തപ്പെടുമെന്ന് സൂചന. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ അവിസ്മരണീയമായ കിരീട വിജയത്തിലേക്ക് നയിക്കാന്‍ ക്യാപ്റ്റന്‍ രോഹിതും വിരാടും ജഡേജയും പ്രധാന പങ്കുവഹിച്ചിരുന്നു. എന്നിരുന്നാലും, പുതിയ കേന്ദ്ര കരാറുകളുടെ പട്ടികയില്‍ അവരെ തരംതാഴ്ത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് നിലവില്‍ എ+ ഗ്രേഡ് കരാറുകളാണുള്ളത്. ഗ്രേഡ് എ പ്ലസ് കരാറുള്ള മറ്റൊരു താരം ജസ്പ്രീത് ബുംറയാണ്. മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാര്‍ക്ക് എ+ ഗ്രേഡ് കരാറുകള്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കാനാണ് ബോര്‍ഡിന്റെ ആലോചന. ഇതാണ് മൂവര്‍ക്കും തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച രോഹിത്, കോഹ്ലി, ജഡേജ എന്നീ പരിചയസമ്പന്നരായ താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ ടി20ഐ ടീമിന്റെ ഭാഗമല്ല.

മാര്‍ച്ച് 29 ന് ഗുവാഹത്തിയില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ബിസിസിഐ കേന്ദ്ര കരാറുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ പ്രധാന വിഷയം, എന്നാല്‍ കേന്ദ്ര കരാറുകളും അജണ്ടയിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

vachakam
vachakam
vachakam

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) മുമ്പാണ് സാധാരണയായി കേന്ദ്ര കരാറുകള്‍ പ്രഖ്യാപിക്കാറ്. ഇത്തവണ പക്ഷേ ചാമ്പ്യന്‍സ് ട്രോഫി അവസാനിക്കുന്നതുവരെ കാത്തിരിക്കാന്‍ ബിസിസിഐ തീരുമാനിച്ചു.

അച്ചടക്ക പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം അവഗണിക്കപ്പെട്ട ഇന്ത്യയുടെ സ്റ്റാര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് കേന്ദ്ര കരാര്‍ തിരികെ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam