ഇംഗ്ലണ്ടിനെതിരെ ലീഡ്‌സ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ തേടി പുതിയ റെക്കോർഡ്. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായിരിക്കുകയാണ് പന്ത്. ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്‌സിൽ 134 റൺസ് നേടിയ പന്ത്, രണ്ടാം ഇന്നിംഗ്‌സിൽ 118 റൺസും സ്വന്തമാക്കി. പിന്നാലെ താരം പുറത്താവുകയും ചെയ്തു. മൂന്ന് സിക്‌സും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്.
പന്തിനൊപ്പം കെ.എൽ. രാഹുലും സെഞ്ചുറി നേടിയിരുന്നു. 133 റൺസുമായി രാഹുൽ ഇപ്പോഴും ക്രീസിലുണ്ട്. 17 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്. രണ്ട് ഇന്നിംഗ്‌സിലേയും സെഞ്ചുറിക്ക് പിന്നാലെ പന്തിനെ തേടി മറ്റുചില നേട്ടങ്ങൾ കൂടിയെത്തി. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരം കൂടിയാണ് പന്ത്.
മാത്രമല്ല, ഇംഗ്ലീഷ് മണ്ണിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരവും. ലോക ക്രിക്കറ്റിൽ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനെ തേടിയെത്തി. മുൻ സിംബാബ്‌വെ വിക്കറ്റ് കീപ്പർ ആൻഡി ഫ്‌ളവറാണ് ആദ്യ താരം. 2001ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്ന ഫ്‌ളവറിന്റെ നേട്ടം. SENA (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിൽ ഒരു ടെസ്റ്റിൽ രണ്ട് സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഏഷ്യൻ ബാറ്റർ കൂടിയാണ് പന്ത്. വിരാട് കോഹ്ലി (അഡ്‌ലെയ്ഡ്, 2014), രാഹുൽ ദ്രാവിഡ് (ഹാമിൽട്ടൺ, 1999), അസങ്ക ഗുരുസിൻഹ (ഹാമിൽട്ടൺ, 1991), വിജയ് ഹസാരെ (അഡ്‌ലെയ്ഡ്, 1948) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്