ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 212 റണ്‍സിന് പുറത്താക്കി ദക്ഷിണാഫ്രിക്ക. 15.4 ഓവറില്‍ 51 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ പേസര്‍ കംഗീസോ റബാഡയാണ് ഓസീസിന്റെ അന്തകനായത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ ലോര്‍ഡ്‌സില്‍ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂടല്‍മഞ്ഞുള്ള കാലാവസ്ഥയില്‍ ഫീല്‍ഡ് ചെയ്യാനെടുത്ത തീരുമാനം ന്യായീകരിച്ച് ഉസ്മാന്‍ ഖവാജയെയും (0) കാമറൂണ്‍ ഗ്രീനിനെയും (4) പുറത്താക്കി റബാഡ ഞെട്ടിച്ചു. ഓസീസ് രണ്ടിന് 16. ലബുഷെയ്‌നും സ്മിത്തും ഇന്നിംഗ്‌സ് നേരെയാക്കാന്‍ ശ്രമിച്ചു. സ്‌കോര്‍ 46 ല്‍ എത്തിയപ്പോള്‍ ലബുഷെയ്ന്‍ (17) ജാന്‍സന്റെ ഇരയായി. പിന്നാലെ ട്രാവിസ് ഹെഡിനെയും (11) ജാന്‍സന്‍ വിക്കറ്റ് കീപ്പര്‍ കൈല്‍ വെറൈനയുടെ കൈയിലെത്തിച്ചു. ഓസീസ് നാലിന് 67 എന്ന നിലയില്‍ വിയര്‍ത്തു.
സ്റ്റീവ് സ്മിത്തും ഓള്‍റൗണ്ടര്‍ വെബ്സ്റ്ററും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 79 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഓസീസ് തിരിച്ചുവന്നു. സ്മിത്ത് (66) പാര്‍ട്ട് ടൈം സ്പിന്നര്‍ ഐഡന്‍ മാര്‍ക്രമിന് വിക്കറ്റ് നല്‍കി മടങ്ങി. അലക്‌സ് കാരിയെ (23) കേശവ് മഹാരാജ് പുറത്താക്കിയതോടെ വീണ്ടും റബാഡയുടെ ഊഴം. ക്യാപ്റ്റന്‍ കമ്മിന്‍സ് 1 റണ്‍സെടുത്ത് ക്ലീന്‍ ബൗള്‍ഡായി മടങ്ങി.
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ അര്‍ദ്ധശതകം തികച്ച വെബ്സ്റ്റര്‍ റബാഡയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങിയതോടെ ഓസീസ് തകര്‍ച്ചയിലേക്ക്. 92 പന്തില്‍ 11 ഫോറുകള്‍ ഉള്‍പ്പെടെ 72 റണ്‍സ് നേടിയ വെബ്‌സ്റ്ററാണ് ടോപ് സ്‌കോറര്‍. മിച്ചല്‍ സ്റ്റാര്‍ക്കിനെ (0) ക്ലീന്‍ ബൗള്‍ ചെയ്ത് റബാഡ ഓസീസ് ഇന്നിംഗ്‌സിന് തിരശീലയിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്