അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന നിർണായകമായ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സ് ഐപിഎൽ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ന് ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പഞ്ചാബ് വിരാട് കോഹ്‌ലിയുടെ ആർസിബിയെ നേരിടും.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. മറുപടിയായി പഞ്ചാബ് 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്റെ ഇന്നിംഗ്‌സിൽ 41 പന്തിൽ 87 റൺസ് നേടിയ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ വിജയത്തിന്റെ ശിൽപി. എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും നേടി അയ്യർ പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചു.
നേഹൽ വധേരയുമൊത്ത് നാലാം വിക്കറ്റിൽ അയ്യർ നടത്തിയ രക്ഷാപ്രവർത്തനമാണ് കളിയിൽ നിർണായകമായത്. 29 പന്തിൽ നിന്ന് 48 റൺസെടുത്ത വധേരയെ അശ്വനി കുമാർ സാൻ്റ്നറുടെ കൈകളിലെത്തിച്ചു. മുംബൈ ബൌളർമാരിൽ അശ്വനികുമാർ രണ്ട് വിക്കറ്റുകളുമായി തിളങ്ങി.
ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ ആദ്യം മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ മൂലം രാത്രി ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. നിർണായകമായ ക്വാളിഫയർ മത്സരമായതിനാൽ ഓവറുകൾ വെട്ടിച്ചുരുക്കിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്