ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ പ്രതികരണവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുഹമ്മദ് ഷമി.
ബംഗാൾ പ്രോ ടി20 ലീഗിന്റെ മൂന്നാം സീസൺ ഉദ്ഘാടന വേളയിൽ കെകെആർ നായകൻ അജിങ്ക്യ രഹാനെ, റിങ്കു സിംഗ് എന്നിവർക്കൊപ്പം സംസാരിക്കവെയാണ് ഷാമി മനസ്സ് തുറന്നത്. ഈഡൻ ഗാർഡൻസിലെ സാഹചര്യങ്ങളും പിച്ചിന്റെ സ്വഭാവവും തനിക്ക് നന്നായി അറിയാമെന്നും ഒരു 'ലോക്കൽ' പ്ലെയർ എന്ന നിലയിലുള്ള ആനുകൂല്യം മത്സരത്തിൽ തനിക്ക് ലഭിക്കുമെന്നും ഷാമി പറഞ്ഞു.
പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ മികച്ച ഫോമിലാണെങ്കിലും ദേശീയ ടീമിൽ ഇടം ലഭിക്കാത്തതിനെക്കുറിച്ച് തനതായ ശൈലിയിലായിരുന്നു ഷാമിയുടെ പ്രതികരണം. "നമ്മൾ സാധാരണ പണിക്കാരെപ്പോലെയാണ്, പന്തെറിയുക എന്നത് മാത്രമാണ് നമ്മുടെ ജോലി," ഷാമി തമാശയായി പറഞ്ഞു. ജീവിതത്തിൽ ഉയർച്ച താഴ്ചകളും പരിക്കുകളും സ്വാഭാവികമാണെന്നും എന്നാൽ കഠിനാധ്വാനം ഒരിക്കലും മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലെ ആഡംബരങ്ങൾക്ക് പിന്നാലെ പോകുന്നത് കളിക്കാരെ ദുർബലരാക്കുമെന്നും ഷാമി ഓർമ്മിപ്പിച്ചു.
ഉത്തർപ്രദേശിലാണ് ജനിച്ചതെങ്കിലും ബംഗാളാണ് തന്റെ 'കർമ്മഭൂമി'യെന്ന് ഷാമി ആവർത്തിച്ചു. ആഭ്യന്തര ക്രിക്കറ്റിന് താൻ എപ്പോഴും മുൻഗണന നൽകുന്നുണ്ടെന്നും എത്രത്തോളം ഊർജ്ജമുണ്ടോ അത്രത്തോളം കാലം ബംഗാളിന് വേണ്ടി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന രഞ്ജി ട്രോഫിയിൽ 16.72 ശരാശരിയിൽ 37 വിക്കറ്റുകൾ വീഴ്ത്തി ഷാമി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.
ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ വെറും 9 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഷാമിയുടെ പ്രകടനം ലഖ്‌നൗവിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഈഡൻ ഗാർഡൻസിലെ പരിചയസമ്പത്ത് കൂടി ചേരുമ്പോൾ ഷാമി കെകെആർ ബാറ്റിംഗ് നിരയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
