അതൊരു നിരുപദ്രവകരമായ ഫൗൾ ആണെന്നും, റഫറിയാണ് തെറ്റായ തീരുമാനമെടുത്തത്: സ്വിസ് പരിശീലകൻ

JULY 13, 2026, 8:09 AM

അർജന്റീന സ്വിറ്റ്‌സർലൻഡ് മത്സരത്തിൽ ഏറ്റവും വഴിത്തിരിവായത് എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായ ശേഷം പത്തുപേരായി ചുരുങ്ങിയ സ്വിറ്റ്‌സർലാൻഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്.

അർജന്റീനൻ താരം പരേഡസ് തന്നെ ഫൗൾ ചെയ്തുവെന്ന് കാണിച്ച് ഡൈവ് ചെയ്തതിനായിരുന്നു എംബോളയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്. സ്വിറ്റ്‌സർലാൻഡിങ് അനുകൂലമായി റഫറി ആദ്യം ഫൗൾ വിളിക്കുകയും പരേഡസിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തിരുന്നു.

പിന്നീട് വാർ ചെക്ക് ചെയ്യാത്തതിന് ശേഷമാണ് തന്റെ തീരുമാനം റഫറി തിരുത്തുന്നത്. വലിയ രീതിയിലുള്ള പ്രതികരണമായിരുന്നു സ്വിസ് ടീമിന്റെ ഭാഗത്ത് നിന്നും റഫറിയുടെ നടപടിയിൽ ഉണ്ടായത്. ഇപ്പോഴിതാ മത്സരഫലം തന്നെ മാറ്റിമറിച്ച ആ തീരുമാനത്തെ കുറിച്ച് സ്വിസ് പരിശീലകൻ മുറാത്ത് യാക്കിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

vachakam
vachakam
vachakam

ഇത്തരത്തിൽ തങ്ങൾ പുറത്തായതിൽ വേദനയുണ്ടെന്നും അതൊരു നിരുപദ്രവകരമായ ഫൗൾ ആണെന്നും, റഫറിയാൻ തെറ്റായ തീരുമാനമെടുത്തതെന്നും മുറാത്ത് യാക്കിൻ പറയുന്നു.
എന്റെ അഭിപ്രായത്തിൽ, പൂർണമായും അസ്വീകാര്യമായ ഒരു നിയമം കാരണം ഞങ്ങൾ ശിക്ഷിക്കപ്പെടുകയാണുണ്ടായത്. ഞങ്ങൾ ഈ രീതിയിൽ പുറത്തായതിൽ വളരെ വേദനയുണ്ട്.

ഇന്ന് ഞങ്ങളിതല്ല അർഹിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തിൽ, എന്റെ കുട്ടികളാണ് യഥാർത്ഥ ഹീറോകൾ. അവർ പൂർണമനസ്സോടെയും അഭിനിവേശത്തോടെയും പോരാടി. അതിൽ എനിക്ക് വളരെ അഭിമാനമുണ്ട്. അവരും വളരെ അഭിമാനത്തിലാണ്.

എന്റെ അഭിപ്രായത്തിൽ, അതൊരു ഫൗളാണെങ്കിൽ പോലും ഒരു നിരുപദ്രവകരമായ ഫൗളായിരുന്നു. റഫറിയാണ് തെറ്റായ തീരുമാനമെടുത്തത്. അവർ അവരുടെ റഫറിയെ സംരക്ഷിക്കുമെന്ന് എനിക്കറിയാം, പക്ഷേ ഈ നിയമം ഇന്ന് ഞങ്ങളുടെ കളിയെ നശിപ്പിച്ചു, അത് വളരെ വേദനാജനകമാണ്. ഇങ്ങനെ പുറത്താകുന്നത് വളരെയധികം വേദനിപ്പിക്കുന്നു.' മുറാത്ത് യാക്കിൻ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam