ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് നേരിട്ട ദയനീയ തോൽവിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കരകയറുകയാണ്. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റിലെ തോൽവി ബാറ്റ്‌സ്മാൻമാർ നികത്തി, പക്ഷേ ബൗളിംഗും ഫീൽഡിംഗും മോശമായിരുന്നു. ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ് രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ടിരുന്നു.
ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ജൂലൈ രണ്ടിന് രണ്ടാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റിലെ വീഴ്ചകളെല്ലാം പരിഹരിക്കേണ്ടതുണ്ട്. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ മാത്രമാണ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്തിയത്. എന്നാല്‍ ബുംറ രണ്ടാം ടെസ്റ്റില്‍ ഉണ്ടാവില്ലെന്നത് ബൗളിങില്‍ വലിയ വെല്ലുവിളിയാണ്.
പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ് കളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ബുംറ നേരത്തേ തന്നെ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം ഒന്നിടവിട്ട ടെസ്റ്റുകളിലായിരിക്കും ബുംറ കളിക്കാന്‍ സാധ്യത. പരമ്പരയ്ക്ക് മുമ്പ് കോച്ച് ഗൗതം ഗംഭീറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ബുംറയ്ക്ക് പകരക്കാരനായി അര്‍ഷ്ദീപ് സിങ്ങിനെയാണ് ഇന്ത്യ കരുതിവച്ചിട്ടുള്ളത്. ഇടംകൈയ്യന്‍ പേസറുടെ വരവ് ടീമിന് വൈവിധ്യം നല്‍കും. ബുംറ പുറത്തായാല്‍ മുഹമ്മദ് സിറാജ് പേസ് ആക്രമണത്തെ നയിക്കും.
രണ്ട് ഇന്നിങ്‌സിലും ബാറ്റിങിലും ബൗളിങിലും പരാജയമായ ശാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കാനാണ് സാധ്യത. ഷാര്‍ദുലിന് പകരം മറ്റൊരു ഓള്‍റൗണ്ടറായ നിതീഷ് റെഡ്ഡിയെ കളിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയും.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്