പെർത്ത് ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

OCTOBER 20, 2025, 12:23 AM

പെർത്ത്: മാറി മാറി മഴപെയ്തിറങ്ങിയ പെർത്തിൽ ആദ്യ ഏകദിനത്തിൽ മഴനിയമത്തിന്റെ അകമ്പടിയോടെ ഏഴുവിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ഇതോടെ ആതിഥേയർ മൂന്ന് മത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. രണ്ടാം മത്സരം വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ നടക്കും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്‌സ് പലതവണ മഴ തടസപ്പെടുത്തിയിരുന്നു.

തുടങ്ങാൻ വൈകിയപ്പോൾ 49 ഓവറായും ഇടയ്ക്ക് മഴവന്നപ്പോൾ 35 ഓവറായും പിന്നെ 32 ഓവറായും ഒടുവിൽ 26 ഓവറായി കളി വെട്ടിച്ചുരുക്കിയിരുന്നു. ഇന്ത്യ 136/6 എന്ന സ്‌കോറിൽ ഒതുങ്ങി. ഓസീസ് 21.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മഴയ്ക്ക് മുന്നേ ഇന്ത്യയ്ക്ക് മുൻനിര ബാറ്റർമാരായ രോഹിത് ശർമ്മ(8), വിരാട് കോഹ്ലി (0), ശുഭ്മാൻ ഗിൽ (10) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

ക്യാപ്ടൻസി നഷ്ടമായശേഷമുള്ള ആദ്യ മത്സരത്തിനിറങ്ങിയ രോഹിത് 14 പന്തുകൾ നേരിട്ട് ഒരു ഫോറടക്കം എട്ടുറൺസടിച്ചശേഷം ഹേസൽവുഡിന്റെ പന്തിൽ സെക്കൻഡ് സ്‌ളിപ്പിൽ റെൻഷായ്ക്ക് ക്യാച്ച് നൽകുകയായിരുന്നു. പകരമെത്തിയ വിരാട് സ്‌കോർബോർഡ് തുറക്കാനാകാതെ നേരിട്ട എട്ടാമത്തെപന്തിൽ കൊനോളിക്ക് പിടികൊടുക്കുകയായിരുന്നു. സ്റ്റാർക്ക് ആയിരുന്നു ബൗളർ. ഏഴാം ഓവറിലാണ് വിരാട് മടങ്ങിയത്. ഒൻപതാം ഓവറിൽ ഗില്ലും പുറത്തായി.

vachakam
vachakam
vachakam

എല്ലിസിന്റെ പന്തിൽ കീപ്പർ ഫിലിപ്പെയ്ക്ക് ക്യാച്ച് നൽകിയാണ് ഇന്ത്യൻ ക്യാപ്ടൻ മടങ്ങിയത്. ഈ ഓവറിൽ 25/3ൽ നിൽക്കുമ്പോൾ മഴയെത്തി. പിന്നീട് കളിപുനരാരംഭിച്ചപ്പോൾ ഉപനായകൻ ശ്രേയസ് അയ്യരെയും (11) ഹേസൽവുഡ് മടക്കി അയച്ചു. തുടർന്ന് കെ.എൽ രാഹുൽ (38), അക്ഷർ പട്ടേൽ (31) എന്നിവർ ചേർന്നാണ് തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ടീം സ്‌കോർ 84ലെത്തിയപ്പോൾ ക്യുനേമാൻ അക്ഷറിനെ പുറത്താക്കി.

തുടർന്ന് വാഷിംഗ്ടൺ സുന്ദറിനെ (10)ക്കൂട്ടി രാഹുൽ 100 കടത്തി. 115ത്തെിയപ്പോൾ സുന്ദറും 121ൽ വച്ച് രാഹുലും മടങ്ങി. ഏകദിന അരങ്ങേറ്റം നടത്തിയ നിതീഷ് കുമാർ റെഡ്ഡി 19 റൺസുമായി പുറത്താകാതെ പൊരുതിയാണ് 136ലെത്തിച്ചത്. അതിനിടയിൽ ഹർഷിത് റാണയേയും (1), അർഷ്ദീപ് സിംഗിനെയും (0)കൂടി ഇന്ത്യയ്ക്ക് നഷ്ടമായി.

മഴ നിയമപ്രകാരം 131 റൺസ് ലക്ഷ്യവുമായാണ് ഓസീസ് ചേസിംഗിനിറങ്ങിയത്. രണ്ടാം ഓവറിൽ ട്രാവിസ് ഹെഡിനെ (8) അർഷ്ദീപും എട്ടാം ഓവറിൽ മാത്യു ഷോർട്ടിനെ(8) അക്ഷർ പട്ടേലും പുറത്താക്കിയെങ്കിലും ഓസീസിനെ വിരട്ടാൻ അത് മതിയാകുമായിരുന്നില്ല.

vachakam
vachakam
vachakam

ഓപ്പണറായിറങ്ങിയ നായകൻ മിച്ചൽ മാർഷും (46*) ജോഷ് ഫിലിപ്പെയും (37), മാറ്റ് റെൻഷായും (21*) ചേർന്ന് ആതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. മാർഷാണ് മാൻ ഒഫ് ദ മാച്ച്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam