ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് വെള്ളിയാഴ്ച ലീഡ്സിൽ ആരംഭിക്കും.
ഇന്ത്യൻ പേസ് നിരയില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാവുന്നത് പേസര്‍ മുഹമ്മദ് ഷമിയാണ്. ഐപിഎല്ലില്‍ നിറം മങ്ങിയതും ഫിറ്റ്നെസ് വീണ്ടെടുക്കാൻ സാധിക്കാത്തത് മൂലമാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് ഷമിയെ പരിഗണിക്കാതെ ഇരുന്നത്.
മുഹമ്മദ് ഷമിയെ ദേഷ്യം പിടിപ്പിച്ചപ്പോള്‍ സംഭവിച്ച കാര്യം ഓര്‍ത്തെടുക്കുകയാണ് മുന്‍ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി. ജൊഹാനസ്ബര്‍ഗില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിലായിരുന്നു ആ സംഭവമെന്ന് രവി ശാസ്ത്രി സോണി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മത്സരത്തിന്‍റെ അവസാന ദിനം ലഞ്ച് സമയത്ത് ഒരു ഫുള്‍ പ്ലേറ്റ് ബിരിയാണിയുമായി ഇരിക്കുന്ന മുഹമ്മദ് ഷമിയെ ആണ് ഞാന്‍ കണ്ടത്. അത് കണ്ടപ്പോള്‍ ഞാനവനോട് ചോദിച്ചു, വിക്കറ്റെടുക്കാനുള്ള വിശപ്പൊക്കോ പോയോ എന്ന്. അതുകേട്ട് ഷമി എനിക്ക് ബിരായാണി വേണ്ടെന്ന് ദേഷ്യത്തോടെ പറഞ്ഞ് പ്ലേറ്റ് മാറ്റിവെച്ചു.
അതിനുശേഷം ഞാന്‍ ബൗളിംഗ് കോച്ചായിരുന്ന ഭരത് അരുണിന് അടുത്തെത്തി പറഞ്ഞു, ഷമി ദേഷ്യത്തിലാണ്. അവന്‍റെ ദേഷ്യം അടങ്ങാന്‍ സമ്മതിക്കരുത്. അവന്‍ എന്തെങ്കിലും പറഞ്ഞ് വന്നാല്‍ ആദ്യം വിക്കറ്റെടുക്ക് എന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞാല്‍ മതിയെന്ന്.
പിന്നീട് ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ കണ്ടത് മറ്റൊരു ഷമിയെയായിരുന്നു. മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി ഇന്ത്യക്ക് 63 റണ്‍സിന്‍റെ അവിസ്മരണീയ വിജയം സമ്മാനിച്ചു. 33 റണ്‍സെടുക്കുന്നതിനിടെയായിരുന്നു ദക്ഷിണാഫ്രിക്കക്ക് അവസാന ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അവസാനം വീണ അഞ്ചില്‍ നാലു വിക്കറ്റും വീഴ്ത്തിയത് ഷമിയായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്