ചെന്നൈ: ജനനായകൻ എന്ന വിജയ് നായകനായ സിനിമയുടെ ഭാഗങ്ങൾ ഇന്റർനെറ്റിലൂടെ ചോർന്നതായി റിപ്പോർട്ട്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമ പല ഭാഗങ്ങളാക്കി കട്ട് ചെയ്താണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇൻട്രോയും ക്ലൈമാക്സ് രംഗങ്ങളും ഉൾപ്പെടെ പ്രധാന സീനുകൾ പുറത്തുവന്നത് സിനിമ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.
ഈ ചിത്രം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന സിനിമയെന്ന നിലയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ആദ്യദിനത്തിൽ തന്നെ വലിയ കളക്ഷൻ നേടുമെന്നായിരുന്നു പ്രതീക്ഷ.
തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് പ്രധാന താരങ്ങൾ.
കെ വി എൻ പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവർ സഹനിർമാതാക്കളാണ്.
ആദ്യമായി പൊങ്കൽ റിലീസായി ജനുവരി 9ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായി. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ‘യു/എ’ സർട്ടിഫിക്കറ്റ് ഉത്തരവ് റദ്ദാക്കിയതും സിനിമയെ ബാധിച്ചു.
ഇതിനിടെ അമസോൺ പ്രൈം വീഡിയോയുമായുള്ള ഒടിടി കരാറിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്. പുതിയ ഒടിടി കരാറിനായി നിർമാതാക്കൾ ചർച്ചകൾ നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ജനക്കൂട്ടം ഒന്നടങ്കം കൂവിവിളിച്ചു, എല്ലാം നിശ്ചലമായത് പോലെ തോന്നി'; പാർവതി തിരുവോത്ത്
മെലാനിയയുടെ 'ജാക്കറ്റ്' വിവാദം വീണ്ടും ഉയർത്തി മെറിൽ സ്ട്രീപ്പ്; ഫാഷൻ വെറും സൗന്ദര്യമല്ലെന്ന്
സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒന്നിക്കുന്നുവോ?
'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്