പ്രജീഷ് സെന്നിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിർമ്മാതാവാണ് കെ.വി മുരളീദാസ്. മുരളീദാസിന്റെ ബയോപിക് ആയാണ് സംവിധായകൻ പ്രജീഷ് സെൻ വെള്ളം ഒരുക്കിയത്.
മുരളി കുന്നുംപുറത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സിനിമയിൽ 7 കോടിയോളം കടം വന്നുവെന്നും സുമതിവളവ്, 'നദികളിൽ സുന്ദരി യമുന' എന്നീ സിനിമകളുടെ സംവിധായാകർ തന്നെ ചതിച്ചുവെന്നും മുരളി കരഞ്ഞു പറയുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ മുരളി പറയുന്നത് ഇങ്ങനെ
'എന്നെ എല്ലാവർക്കും അറിയാമെന്ന് വിശ്വസിക്കുന്നു. 'വെള്ളം' സിനിമ കുറെ ആളുകൾ കണ്ടിട്ടുണ്ടാവും. അത് സിനിമയ്ക്ക് വേണ്ടി കാണിച്ചതാണ്, അങ്ങനെയൊന്നുമല്ല എന്റെ യഥാർത്ഥ ലൈഫ്. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. ഇപ്പോൾ ജീവിതം വഴിമുട്ടി നിൽക്കുന്നൊരു അവസ്ഥയിലാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഈ വീഡിയോയുമായി വരാൻ കാരണം. ഒരുപാട് ചതികൾ പറ്റി. ബിസിനസ്സിൽ ഒരുപാട് ചതികൾ പറ്റി. ടൈൽസ് ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായി. ബിസിനസ്സിൽ കുറെ പൈസ പോയി. ആൾക്കാരെ വിശ്വസിച്ചു കുറെ പൈസ പോയി. കമ്പനിക്കാർക്ക് കുറെ പൈസ കൊടുക്കാനുണ്ട്. അതിനിടയ്ക്കാണ് സിനിമ എടുത്തത്. 'വെള്ളം'… അതിൽ അവസാനം അതിന്റെ പ്രൊഡ്യൂസർ ആയിപ്പോയതാണ്.
രണ്ടാമത് 'നദികളിൽ സുന്ദരി യമുന'. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ… ഈ രണ്ടാളും കള്ളം പറഞ്ഞിട്ട് എന്നെ എടുക്കാൻ വന്നു. അസിസ്റ്റന്റ് ഡയറക്ടറാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ സിനിമ എടുത്തു. അതിൽ രണ്ടുകോടി രൂപയുടെ നഷ്ടം വന്നു. പിന്നീടാണ് അറിയുന്നത് ഇവർക്ക് സിനിമയൊന്നും അറിയില്ല, ഇവർ അസിസ്റ്റന്റ് ഡയറക്ടർമാരൊന്നും അല്ലായിരുന്നു എന്ന്. ഇതൊക്കെ നമ്മളോട് കള്ളം പറഞ്ഞിട്ടാണ് വന്നത്.
പിന്നെ മൂന്നാമത് ‘സുമതി വളവ്’. സിനിമ വലിയ വിജയമാകുമെന്ന് കരുതി. എൻറെ ജീവിതം ഇപ്പോൾ കൈവിട്ടു പോയിരിക്കുകയാണ്. എനിക്ക് ഇപ്പോൾ മരിക്കുകയല്ലാതെ വേറെ വഴിയില്ല. ജീവിച്ചിട്ട് മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല. പക്ഷെ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങൾ ഓൾറെഡി ഉണ്ട്, അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാൻ പോവുകയാണ്. ഞാൻ പോവുകയാണ്. എന്റെ ഭാര്യയെയും മക്കളെയും കൂടെ എനിക്ക് ജീവിച്ചിട്ട് കൊതി തീർന്നിട്ടില്ല.
കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു, എല്ലാവരും പറ്റിച്ചു. എന്നെ ഇങ്ങനെയാക്കി. അഭിലാഷ് പിള്ള, വിഷ്ണു, അഭിലാഷ് പിള്ളയോടൊക്കെ.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണ..വിഷ്ണു. അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എല്ലാവരും ഈ സത്യം അറിയണം. എന്നെ പറ്റിച്ചതാണ് ഇവരൊക്കെ കൂടി. എല്ലാവരും കൂടി എന്നെ പറ്റിച്ചു. എന്റെ നല്ലൊരു ജീവിതം എല്ലാവരും കൂടി കളഞ്ഞു. ദൈവം അവർക്ക് മാപ്പ് കൊടുക്കട്ടെ. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷെ മരിക്കാൻ ധൈര്യമില്ല. എനിക്ക് വേറെ വഴിയില്ല. എല്ലാവർക്കും മാപ്പ്. ഞാൻ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിയിട്ടുണ്ട്. നിങ്ങളാരും ഒരിക്കലും കുടിക്കരുത്. എന്റെ അവസ്ഥ ഇങ്ങനെയൊക്കെ ആയിപ്പോയി. മാപ്പ് സുഹൃത്തുക്കളെ മാപ്പ്.'
Serious allegations against #NadhikalilSundariYamuna Directors Vijesh Panathur and Unni Vellora, #SumathiValavu Director Vishnu Sasi Shankar and Script writer Abhilash Pillai From Producer Murali Kunnumpurathu. pic.twitter.com/3eBJp2BEL0
— AB George (@AbGeorge_) April 21, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മോഡൽ ടാറ്റിയാന ഗബ്രിയേലയുമായി പ്രണയത്തിലാണെന്ന് ജോ ജോനാസ്
മരണത്തെ തോൽപ്പിച്ച കരുത്ത്; ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയുമായി ക്രിസ്റ്റീന ആപ്പിൾഗേറ്റ്
'കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അപകടത്തിലാക്കരുത്'; അനുമതിയില്ലാതെ തൻ്റെ ചിത്രം ഉപയോഗിച്ച് ലോൺ ആപ്പിന്റെ
ജിഎൻജി മിസ് & മിസിസ് കേരളം 'ദി ക്രൗൺ ഓഫ് ഗ്ലോറി' സമാപിച്ചു;