ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ല: ഭുവനേശ്വർ കുമാർ

AUGUST 3, 2026, 8:44 AM

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഇനി തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ലെന്നും, ഇന്ത്യൻ ടീമിന് പുറത്തുള്ള ജീവിതവുമായി താൻ പൊരുത്തപ്പെട്ടു കഴിഞ്ഞെന്നും വെറ്ററൻ പേസ് ബൗളർ ഭുവനേശ്വർ കുമാർ.

ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടു മാത്രമാണ് താനിപ്പോഴും കളിക്കുന്നതെന്നും താരം പറഞ്ഞു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് 36കാരനായ ഭുവനേശ്വർ ഇക്കാര്യം വ്യക്തമാക്കിയത്. 2022 അവസാനമാണ് ഭുവനേശ്വർ ഒടുവിൽ ഇന്ത്യക്കായി കളിച്ചത്.

ഇന്ത്യക്കായി 21 ടെസ്റ്റുകളും 121 ഏകദിനങ്ങളും 87 ടി20കളും കളിച്ചിട്ടുള്ള താരം, ആർ.സി.ബി ടീമിനൊപ്പം 2026ലെ ഐ.പി.എൽ കിരീടം നേടിയ ടീമിലും അംഗമായിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുകയെന്ന തന്റെ സ്വപ്നം ഇതിനകം സാക്ഷാത്കരിച്ചതിനാൽ, ഇനി സ്വയം തെളിയിക്കേണ്ട യാതൊരു സമ്മർദ്ദവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഞാൻ ഐ.പി.എല്ലും ആഭ്യന്തര ക്രിക്കറ്റും കളിക്കുന്നത് ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ്. ഞാൻ ഇതിനകം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി നേടേണ്ടിയിരിക്കുന്ന ഒന്നല്ല അത്. എനിക്ക് മറ്റൊരു അവസരം ലഭിക്കുകയാണെങ്കിൽ അത് വലിയൊരു കാര്യമാണ്. ഞാൻ ഇപ്പോൾ ചെയ്യുന്നതെല്ലാം കളിയോടുള്ള സ്‌നേഹം കൊണ്ടാണ്.'' ഭുവി പറഞ്ഞു.

vachakam
vachakam
vachakam

അദ്ദേഹം തുടർന്നു...''ഞാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നു, യു.പി ടി20 ലീഗ് കളിക്കുന്നു. ക്രിക്കറ്റ് ഞാൻ കളിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമ്പോൾ തന്നെ, ആവശ്യത്തിന് വിശ്രമവും വീണ്ടെടുക്കലും ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.'' ഇന്ത്യൻ പേസർ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന ജീവിതത്തെക്കുറിച്ച് സംസാരിച്ച ഭുവനേശ്വർ, യാതൊരുവിധ ഖേദമോ നിരാശയോ ഇല്ലാതെ മുന്നോട്ട് പോകാൻ തന്റെ കുടുംബ അന്തരീക്ഷം ഏറെ സഹായിച്ചതായി വ്യക്തമാക്കി. ''ഞാൻ സമാധാനത്തോടെയാണ് മുന്നോട്ട് പോകുന്നത്. അതിനുള്ള ക്രെഡിറ്റ് ഞാൻ എന്റെ കുടുംബത്തിന് നൽകുന്നു. വീട്ടിൽ ഞങ്ങൾ ഒരിക്കലും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറില്ല. ഞാൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമോ ഇല്ലയോ, എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തില്ല, അല്ലെങ്കിൽ എവിടെയാണ് പിഴച്ചത് എന്നതിനെക്കുറിച്ചൊന്നും ഞങ്ങൾ സംസാരിക്കാറില്ല.'' താരം പറഞ്ഞു.

'മാറ്റങ്ങൾ കായികരംഗത്തിന്റെ ഭാഗമാണെന്ന് ഞാൻ മനസിലാക്കുന്നു. തലമുറകൾ മാറുന്നുവെന്ന് ഞാൻ മനസിലാക്കുന്നു. ഇത് അനുഭവിച്ചറിയുന്ന ആദ്യത്തെ കളിക്കാരനല്ല ഞാൻ, അവസാനത്തെയാളും ആയിരിക്കില്ല. അത് കളിയുടെ ഭാഗമാണ്. കുടുംബം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഞാൻ എവിടെയാണോ അവിടെ ഞാൻ സന്തോഷവാനാണ്.'' അദ്ദേഹം വ്യക്തമാക്കി.

2026 ഐ.പി.എല്ലിൽ 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ, ഇന്ത്യയിൽ ഫാസ്റ്റ് ബൗളിംഗിന്റെ വളർച്ചയ്ക്ക് കാരണക്കാരായത് ഐ.പി.എല്ലും മുൻ ക്യാപ്ടൻ വിരാട് കോഹ്ലി, കോച്ച് രവി ശാസ്ത്രി എന്നിവരുടെ ദീർഘവീക്ഷണവുമാണെന്ന് ചൂണ്ടിക്കാണിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam