മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു. നാല് വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്. നേരത്തെ തന്നെ താരം വിവാഹ മോചിതനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.
വ്യാഴാഴ്ച്ചയാണ് ഹര്‍ദിക് താന്‍ വിവാഹ മോചിതനാവുന്ന കാര്യം സ്ഥിരീകരിച്ചത്. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങളായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ തീരുമാനം ഹര്‍ദിക് അറിയിച്ചത്. നടാഷയും ഹര്‍ദിക്കും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവാഹ മോചനം പ്രഖ്യാപിച്ചത്. ഐപിഎല്ലിന്റെ സമയത്താണ് ഹര്‍ദിക്കിന്റെ വിവാഹ മോചന അഭ്യൂഹങ്ങള്‍ ശക്തമായത്.
നടാഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. അജ്ഞാത പെണ്‍സുഹൃത്തിനൊപ്പം ഹര്‍ദിക്കിനെ കണ്ടതോടെ ഇരുവരും വിവാഹമോചിതരാവുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ലോകകപ്പില്‍ നടക്കുമ്പോള്‍ നടാഷ യുഎസ്സിലേക്ക് വെസ്റ്റിന്‍ഡീസിലേക്കും വന്നിരുന്നില്ല.
റെഡിറ്റില്‍ വന്ന ഒരു പോസ്റ്റില്‍ നടാഷ ഇന്‍സ്റ്റഗ്രാം ചാനലില്‍ നിന്ന് ഹര്‍ദിക്കുമായുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തതായി ചൂണ്ടിക്കാണിച്ചിരുന്നു. പ്രൊഫൈലില്‍ നിന്ന് ഹര്‍ദിക്കിന്റെ പേരും നടാഷ ഒഴിവാക്കിയിരുന്നു. പരസ്പര സമ്മതത്തോടെയാണ് പിരിയാന്‍ തീരുമാനിച്ചത്. മകന്‍ അഗസ്ത്യയുടെ കാര്യത്തില്‍ ഒരുമിച്ച് തീരുമാനമെടുക്കുമെന്നും ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.
നാല് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഞാനും നടാഷയും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു ഒന്നിച്ച് പോകാന്‍. ഞങ്ങളുടെ രണ്ടുപേരുടെയും താല്‍പര്യത്തിന് വേര്‍പിരിയുന്നതാണ് നല്ലത്. തീര്‍ച്ചയായും ഇതൊരു കഠിനമായ തീരുമാനമായിരുന്നു. ഒരു കുടുംബമെന്ന നിലയില്‍ പരസ്പര ബഹുമാനവും സൗഹൃവുമെല്ലാം ഉണ്ടായിരുന്നു. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിലെ സുപ്രധാന കണ്ണിയാണ്.
ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തില്‍ അവന്‍ തുടര്‍ന്നുമുണ്ടാവും. അവന് സന്തോഷം സമ്മാനിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഉറപ്പാക്കും. ഈ സമയം ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഹര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2020 മെയ് 31 നായിരുന്നു ഹര്‍ദിക്കും നടാഷയും വിവാഹം കഴിച്ചത്. അതേ വര്‍ഷം ജൂണ്‍ 30 ന് തന്നെ ഇവര്‍ക്ക് കുഞ്ഞ് പിറന്നിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗും നടത്തിയിരുന്നു. ടി20 ലോകകപ്പിന് ശേഷം പ്രതിസന്ധി സമയത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് ഹര്‍ദിക് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എന്താണ് കാരണമെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്