ധനുഷിനെ ഒരു പിതൃതുല്യനായാണ് താൻ കണ്ടിരുന്നതെന്ന് വിഘ്‌നേഷ് വെളിപ്പെടുത്തി. "എന്റെ അച്ഛൻ മരിച്ച അതേ ദിവസമാണ് (ജൂലൈ 28) ധനുഷ് സാറിന്റെയും ജന്മദിനം. അദ്ദേഹത്തിൽ ഞാൻ എന്റെ അച്ഛന്റെ സാന്നിധ്യം അനുഭവിക്കാറുണ്ട്. ആ ബന്ധം നഷ്ടപ്പെട്ടത് വലിയ സങ്കടമാണ്. എവിടെയോ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടാകാം," വിഘ്‌നേഷ് പറഞ്ഞു.
'വിഐപി' എന്ന സിനിമയുടെ സമയത്ത് രണ്ട് വർഷത്തോളം താൻ ധനുഷിനൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹത്തോടുള്ള ബഹുമാനം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയൻതാരയുടെ നെറ്റ്‌ഫ്ലിക്സ് ഡോക്യുമെന്ററിയിൽ 'നാനും റൗഡി താൻ' എന്ന സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ധനുഷും നയൻതാരയും തമ്മിൽ നിയമപോരാട്ടം ആരംഭിച്ചത്. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിന് 10 കോടി രൂപ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് നയൻതാരയെ ചൊടിപ്പിക്കുകയും താരം ധനുഷിനെതിരെ പരസ്യമായി കത്തെഴുതുകയും ചെയ്തിരുന്നു.
വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ഈ തർക്കങ്ങൾക്കിടയിലും ധനുഷിനോടുള്ള വ്യക്തിപരമായ സ്നേഹം വിഘ്‌നേഷ് തുറന്നുപറഞ്ഞത് ആരാധകർക്കിടയിൽ ശ്രദ്ധേയമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
അതിരുകടന്ന ആരാധന; ഉദ്ഘാടന ചടങ്ങിനെത്തിയ മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക