പ്രിയ കലാകാരൻ കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ വെല്ലുവിളികളെക്കുറിച്ചും കടന്നുവന്ന കഠിനമായ വഴികളെക്കുറിച്ചും മനസ്സ് തുറന്ന് ഭാര്യ രേണു സുധി. സുധിയുടെ മകൻ കിച്ചു നടത്തിയ ചില പരാമർശങ്ങളെത്തുടർന്ന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് രേണു തന്റെ പോരാട്ടത്തിന്റെ കഥ വിവരിക്കുന്നത്.
പ്ലസ് ടുവിന് ശേഷം നഴ്സിംഗ് പഠനത്തിനായി ബാംഗ്ലൂരിലേക്ക് പോയെങ്കിലും രക്തവും മുറിവുകളും കാണുമ്പോഴുള്ള പേടി കാരണം ഒന്നര വർഷത്തിന് ശേഷം അത് ഉപേക്ഷിച്ചു. പിന്നീട് കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡിപ്ലോമയ്ക്ക് ചേർന്നുവെങ്കിലും അതും പൂർത്തിയാക്കാൻ സാധിച്ചില്ല.
ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി 'സേവന' കറി പൗഡർ ബാഗിൽ തൂക്കി വീടുകൾ തോറും വിൽക്കാൻ പോയിരുന്ന കാലത്തെക്കുറിച്ച് രേണു വികാരാധീനയായി. മാഹിയിലായിരുന്നു അന്ന് ജോലി ചെയ്തിരുന്നത്. ഇന്നും അത്തരത്തിൽ ജോലി ചെയ്യുന്ന കുട്ടികളെ കാണുമ്പോൾ തനിക്ക് വലിയ വിഷമം തോന്നാറുണ്ടെന്നും അവരെ വിളിച്ചിരുത്തി ചായ നൽകിയേ വിടാറുള്ളൂ എന്നും രേണു പറഞ്ഞു.
താനും സുധിയും ജീവിതം ആസ്വദിച്ചു തുടങ്ങുന്നതിന് മുൻപേ അദ്ദേഹം വേർപിരിഞ്ഞു പോയി. സുധിയുടെ മരണശേഷം തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമാണെന്ന് രേണു ഓർമ്മിക്കുന്നു.
കിച്ചുവിന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതിനെത്തുടർന്ന് തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾ വേദനിപ്പിച്ചു. എന്നാൽ പിന്നീട് കിച്ചു തന്നെ കാര്യങ്ങൾ വ്യക്തമാക്കിയതോടെ ആ വിവാദങ്ങൾ അവസാനിച്ചു.
ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കി തന്റെ കരിയറിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് സുധിയുടെ മരണം സംഭവിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ മക്കൾക്കായി ജീവിക്കാനാണ് തന്റെ തീരുമാനമെന്ന് രേണു സുധി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രെയിൻ പാളത്തിൽ തലവെച്ചു കിടന്നു, നടൻ മൻസൂർ അലി ഖാന്റെ പേരിൽ കേസ്
'സേവന കറി പൗഡർ വിൽക്കാൻ പോയ കാലമുണ്ടായിരുന്നു, സുധിച്ചേട്ടന്റെ മരണശേഷം ജീവിതം വഴിമുട്ടി';
‘പൊയ്മുഖങ്ങൾക്കിത് കഷ്ടകാലം’; രഞ്ജിത്ത് അറസ്റ്റിന് പിന്നാലെ വിനയന്റെ കവിതാപ്രതികരണം
വിക്രം എന്റെ ക്ലാസ്മേറ്റായിരുന്നു; സ്കൂൾ-കോളേജ് ഓർമ്മകൾ പങ്കുവച്ച് ജോസ് കെ മാണി