അഹമ്മദാബാദ്: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ ബിജെപിയെ പരാജയപ്പെടുത്തിയത് പോലെ അടുത്ത തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും തേല്‍പ്പിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
തനിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടെന്നും, പിന്നെ എന്തുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ ബിജെപി പരാജയപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
'അവര്‍ (ബിജെപി) ഞങ്ങളെ ഭീഷണിപ്പെടുത്തി, ഞങ്ങളുടെ ഓഫീസിന് കേടുപാടുകള്‍ വരുത്തി. ഞങ്ങളുടെ ഓഫീസ് തകര്‍ത്തതുപോലെ ഞങ്ങള്‍ ഒരുമിച്ച് അവരുടെ സര്‍ക്കാരിനെ തകര്‍ക്കാന്‍ പോകുകയാണ്. എഴുതി വെച്ചോളൂ...അയോധ്യയില്‍ ചെയ്തത് പോലെ ഗുജറാത്തില്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തും,' രാഹുല്‍ ഗാന്ധി പറഞ്ഞു.
അഹമ്മദാബാദിലെ പാല്‍ഡി ഏരിയയിലെ കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനമായ രാജീവ്ഗാന്ധി ഭവന് പുറത്ത് ജൂലൈ 2 ന് ബിജെപിയുടെ യുവജനവിഭാഗം അംഗങ്ങള്‍ ഹിന്ദുക്കളെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷം രൂപപ്പെട്ടിരുന്നു. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു.
പ്രധാനമന്ത്രി മോദിക്ക് അയോധ്യയില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ പരാജയപ്പെടുമെന്നും രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്നും മുന്നറിയിപ്പു നല്‍കി തെരഞ്ഞെടുപ്പ് സര്‍വേക്കാര്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നെന്നും രാഹുല്‍ അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്