വിജയവാഡ: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനം പൊളിച്ചത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് മുന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി. ശനിയാഴ്ച രാവിലെയാണ് വിജയവാഡയിലെ തഡെപല്ലെ ജില്ലയിലെ പാര്‍ട്ടി ആസ്ഥാനം തകര്‍ത്തത്.
ആന്ധ്രാപ്രദേശ് തലസ്ഥാന മേഖലാ വികസന അതോറിറ്റിയുടെ (എപിസിആര്‍ഡിഎ) നടപടികളെ ചോദ്യം ചെയ്ത് പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊളിക്കല്‍ തുടരുകയാണെന്ന് വൈഎസ്ആര്‍സിപി ആരോപിച്ചു. പൊളിക്കല്‍ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.
'ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു തന്റെ അഹങ്കാരത്തെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തി. ഏകാധിപതി തഡെപള്ളിയിലെ വൈഎസ്ആര്‍സി പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസ് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു,' എക്സ് പോസ്റ്റില്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി കുറ്റപ്പെടുത്തി.
'ഹൈക്കോടതിയുടെ ഉത്തരവുകള്‍ അവഗണിച്ചു. സംസ്ഥാനത്ത് നിയമവും നീതിയും പൂര്‍ണ്ണമായും ഇല്ലാതായി,' റെഡ്ഡി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന അക്രമ സംഭവങ്ങളില്‍ ചോര വീഴ്ത്തുന്ന ചന്ദ്രബാബു നായിഡു ഈ സംഭവത്തിലൂടെ ഈ അഞ്ച് വര്‍ഷത്തെ ഭരണം എങ്ങനെയായിരിക്കുമെന്ന് അക്രമാസക്തമായ സന്ദേശമാണ് നല്‍കിയത്. ഈ ഭീഷണികളും അക്രമങ്ങളും കണ്ട് പാര്‍ട്ടി പിന്നോട്ട് പെവില്ലെന്നും ജഗന്‍ പറഞ്ഞു.
'ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ശക്തമായി പോരാടും. ചന്ദ്രബാബുവിന്റെ ദുഷ്പ്രവൃത്തികളെ അപലപിക്കാന്‍ രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' റെഡ്ഡി ട്വീറ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്