ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. ഡെല്‍ഹി മദ്യനയ കേസില്‍ മാര്‍ച്ച് 21ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതല്‍ കെജ്രിവാളിന്റെ ഭാരം എട്ട് കിലോ കുറഞ്ഞതായി പാര്‍ട്ടി അവകാശപ്പെട്ടു.
അറസ്റ്റിലാകുമ്പോള്‍ 70 കിലോ ഉണ്ടായിരുന്ന കെജ്രിവാളിന്റെ തൂക്കം ജൂണ്‍ 22-ഓടെ 62 കിലോയായി കുറഞ്ഞെന്നാണ് എഎപി പറയുന്നത്.
ഡോക്ടര്‍മാര്‍ വളരെ ഗൗരവമായാണ് തുടര്‍ച്ചയായി ശരീരഭാരം കുറയുന്നതിനെ കാണുന്നത്. കെജ്രിവാളിന്റെ ആരോഗ്യ നില മോശമായതിന്റെ കാരണം മനസ്സിലാക്കാനും പരിഹരിക്കാനും അടിയന്തരമായി സമഗ്രമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
മാക്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും എഎപി പറഞ്ഞു. എന്നാല്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിക്ക് ഏതാനും രക്ത പരിശോധനകള്‍ മാത്രമാണ് നടത്തിയത്. ക്രിട്ടിക്കല്‍ ഹാര്‍ട്ട് ടെസ്റ്റുകളും കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റുകളും ബാക്കിയുണ്ടെന്ന് എഎപി ആരോപിച്ചു.
അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചെങ്കിലും വിചാരണക്കോടതിയുടെ ഉത്തരവ് ഡെല്‍ഹി ഹൈക്കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്