പാലക്കാട് 23 കുട്ടികളുടെ അസ്വാഭാവിക മരണം: അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി

JUNE 12, 2026, 3:18 AM

കൊച്ചി: പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടെ 23 കുട്ടികളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പാലക്കാട് ജില്ലയിലെ കുട്ടികളുടെ അസ്വാഭാവിക മരണങ്ങളെക്കുറിച്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി. നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തിയ കോടതി, കേസുകളിൽ കൂടുതൽ ഗൗരവമുള്ള അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലേക്കാണ് എത്തിയത്.

നേരത്തെ 2026 ഫെബ്രുവരി 19-ന് കേസുകളുടെ നിലവിലെ സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും, സിബിഐ അത് ഇതുവരെ നൽകാത്തത് കോടതി ചൂണ്ടിക്കാട്ടി. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ ഒരു കേസിന്റെ ഫയൽ പരിശോധിച്ച ശേഷമാണ് അന്വേഷണത്തിൽ കൂടുതൽ വ്യക്തതയും ഏകോപനവും ആവശ്യമാണ് എന്ന് കോടതി വിലയിരുത്തിയത്.

vachakam
vachakam
vachakam

പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ ഐപിഎസ് സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ടും സംസ്ഥാന സർക്കാർ സമർപ്പിച്ച വിവരങ്ങളും പരിഗണിച്ചാണ് 23 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സിബിഐക്ക് കൈമാറാൻ കോടതി തീരുമാനിച്ചത്.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്നും ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ശേഖരിക്കാൻ സിബിഐക്ക് കോടതി അനുമതിയും നൽകി. കുട്ടികളുടെ അസ്വാഭാവിക മരണങ്ങൾക്ക് പിന്നിൽ സാമൂഹിക ഘടകങ്ങളും കാരണമാകാമെന്ന് കോടതി മുൻപ് നിരീക്ഷിച്ചിരുന്നു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബോധവൽക്കരണം ശക്തമാക്കുന്നതിനും കേരള സംസ്ഥാന നിയമ സേവന അതോറിറ്റി സ്വീകരിച്ച നടപടികളും കോടതി രേഖപ്പെടുത്തി. കേസിൽ തുടർവാദം ഓഗസ്റ്റ് 6-ന് പരിഗണിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam