ഗുവാഹാട്ടി: ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞുവെന്ന ആരോപണത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം ഉടലെടുത്ത ധുബ്രി പട്ടണത്തില്‍ രാത്രിയില്‍ കാണുന്നവരെ ഉടനെ വെടിവെയ്ക്കാന്‍ അസം സര്‍ക്കാര്‍ ഉത്തരവിട്ടു.
'സമാധാനം തകര്‍ക്കാന്‍ ധുബ്രിയില്‍ ഒരു വര്‍ഗീയ സംഘം സജീവമാണ്. രാത്രിയില്‍ കാണുമ്പോള്‍ ഉടനെ വെടിവയ്ക്കാന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്. ആരെങ്കിലും കല്ലെറിയുകയും പോലീസിന് അവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നുകയും ചെയ്താല്‍ അവര്‍ വെടിവയ്ക്കും,' മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ബക്രീദിന്റെ പിറ്റേന്ന് പ്രദേശത്തെ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് കന്നുകാലിയുടെ തല കണ്ടെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ധുബ്രിയില്‍ സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ക്രമസമാധാന പാലനത്തിനായി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും (ആര്‍എഎഫ്) സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സും (സിആര്‍പിഎഫ്) പട്ടണത്തില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.
'ഞാന്‍ ധുബ്രി സന്ദര്‍ശിച്ചു, നമ്മുടെ ക്ഷേത്രങ്ങളെയും, പ്രാര്‍ത്ഥനാ ഹാളുകളെയും, പുണ്യസ്ഥലങ്ങളെയും അശുദ്ധമാക്കുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് നിയമപാലകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടണത്തിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് ബീഫ് എറിഞ്ഞ സംഭവം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു, അതില്‍ ഉള്‍പ്പെട്ടവരെ വെറുതെ വിടില്ല,' മുഖ്യമന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്