ന്യൂഡെല്‍ഹി: 2026 ഓടെ എസ്400 സ്ട്രാറ്റജിക് എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റത്തിന്റെ ശേഷിക്കുന്ന റെജിമെന്റുകള്‍ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ റോമന്‍ ബാബുഷ്‌കിനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ എസ്400 വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി അറിഞ്ഞെന്ന് റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയില്‍ സഹകരണത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'എന്റെ അറിവ് അനുസരിച്ച്, ശേഷിക്കുന്ന എസ് 400 യൂണിറ്റുകളുടെ കരാര്‍ ഷെഡ്യൂള്‍ അനുസരിച്ചായിരിക്കും. വ്യോമ പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള സംഭാഷണത്തിന്റെ വിപുലീകരണ ചര്‍ച്ചയ്ക്കായി ഈ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ തയ്യാറാണ്... 2025, 2026 ല്‍ ഇത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് എസ്400 റെജിമെന്റുകള്‍ക്കായി 2018 ലാണ് റഷ്യയുമായി 5.43 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചത്. 2021 ഡിസംബറില്‍ ആദ്യ റെജിമെന്റ് ലഭിച്ചപ്പോള്‍ രണ്ടാമത്തേതും മൂന്നാമത്തേതും യഥാക്രമം 2022 ഏപ്രിലിലും 2023 ഒക്‌ടോബറിലും ലഭ്യമായി. ഇവ പാക്കിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍, വടക്കന്‍ മുന്നണികളില്‍ വിന്യസിച്ചിട്ടുണ്ട്.
'സുദര്‍ശന്‍ ചക്ര' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ട400 ന് 380 കിലോമീറ്റര്‍ പരിധിയിലുള്ള ബോംബറുകള്‍, ജെറ്റുകള്‍, ചാരവിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ കണ്ടെത്താനും നശിപ്പിക്കാനും കഴിയും. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും തകര്‍ത്ത് എസ്400 മിസൈല്‍ സംവിധാനം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മിസൈല്‍ സംവിധാനത്തിന്റെ ഒരു അധിക ബാച്ച് കൂടി റഷ്യയില്‍ നിന്ന് വാങ്ങാന്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
2023 ഓടെ അഞ്ച് എസ്400 റെജിമെന്റുകളുടെയും കൈമാറ്റം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ വിതരണ ശൃംഖലയെയും ഉല്‍പാദനത്തെയും ബാധിച്ച റഷ്യഉക്രെയ്ന്‍ സംഘര്‍ഷം കാരണം എസ്400 സിസ്റ്റത്തിന്റെ ഡെലിവറി ഷെഡ്യൂള്‍ വൈകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്