ന്യൂയോര്‍ക്ക്: യുഎന്‍ സുസ്ഥിര വികസന സൂചികയില്‍ ആദ്യ 100 ല്‍ ഇടം പിടിച്ച് ചരിത്രമെഴുതി ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ ആദ്യമായാണ് ഇന്ത്യ ആദ്യത്തെ 100 റാങ്കിനുള്ളില്‍ ഇടം പിടിക്കുന്നത്. സുസ്ഥിര വികസന റിപ്പോര്‍ട്ട് പ്രകാരം 2025 ലെ എസ്ഡിജി സൂചികയില്‍ ഇന്ത്യ 99 ാം സ്ഥാനത്തെത്തി.
എസ്ഡിജി സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍ 100 ല്‍ 67 ആണ്. കഴിഞ്ഞ വര്‍ഷത്തെ 109 ാം റാങ്കായിരുന്നു ഇന്ത്യക്ക്. ഇത്തവണ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. 2023 ല്‍ 112 ാം റാങ്കും 2022 ല്‍ 121 ാം റാങ്കുമായിരുന്നു ഇന്ത്യക്ക്. 2030 ആകുമ്പോഴേക്കും ആഗോള വികസനത്തില്‍ ആരും പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കുന്നതിന് 17 ലക്ഷ്യങ്ങളാണ് എസ്ഡിജി പ്രകാരം യുഎന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. 17 ലക്ഷ്യങ്ങളും പൂര്‍ണ്ണമായും നേടുന്ന രാജ്യങ്ങള്‍ക്കാണ് 100 പോയന്റ് ലഭിക്കുക.
യുഎന്‍ എസ്ഡിജി സൂചികയില്‍ ഫിന്‍ലാന്‍ഡിനാണ് ഒന്നാം സ്ഥാനം. സ്വീഡനും ഡെന്‍മാര്‍ക്കും രണ്ടും മൂന്നും റാങ്കുകള്‍ നേടി. യുഎസിന് 44 ാം റാങ്കാണ്. 74.4 സ്‌കോറുമായി ചൈന 49ാം റാങ്കിലെത്തി. ബംഗ്ലാദേശ് 63.9 പോയിന്റുമായി 114ാം സ്ഥാനത്തും, പാകിസ്ഥാന്‍ 57 പോയിന്റുമായി 140ാം സ്ഥാനത്തുമാണ്. ഭൂട്ടാന്‍ 70.5 പോയിന്റുമായി 74ാം സ്ഥാനവും, നേപ്പാള്‍ 68.6 പോയിന്റുമായി 85ാം സ്ഥാനവും, മാലിദ്വീപ് 53ാം സ്ഥാനവും ശ്രീലങ്ക 93ാം സ്ഥാനവും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്