ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഖാലിസ്ഥാൻ ഭീകരർ. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ഖാലിസ്ഥാനി സംഘടന സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ സ്‌കൂൾ മതിൽ തകർന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സ്‌കൂളിൻ്റെ മതിലിനും സമീപത്തെ കടകൾക്കും കാറിനും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
സ്‌കൂളിന് പുറത്തുള്ള സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് സംശയാസ്പദമായി കണ്ടെത്തിയ 'വെളുത്ത പൊടി' ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സ്‌കൂൾ മതിലിനോട് ചേർന്ന് മണ്ണ് കുഴിച്ചും സാമ്പിളുകൾ എടുത്തിരുന്നു.
ദേശീയ അന്വേഷണ ഏജൻസിയുടെയും ദേശീയ സുരക്ഷാ ഗാർഡിൻ്റെയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്