യാത്രക്കാർക്ക് നിർദേശവുമായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ വകുപ്പ്. ഇന്ത്യൻ ആകാശം തികച്ചും സുരക്ഷിതമാണെന്നും ഭയമില്ലാതെ പറക്കൂ എന്നും സിവിൽ ഏവിയേഷൻ വകുപ്പ് പറഞ്ഞു. ഇന്ത്യൻ എയർലൈനുകൾക്ക് നേരെ ഉയരുന്ന നിരന്തര ഭീഷണികൾക്ക് പിന്നാലെ എയർലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുമായി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ യോഗത്തിലാണ് ഇത്തരമൊരു പ്രസ്‌താവന ഇറക്കിയത്.
രാജ്യത്തെ വിമാനങ്ങൾക്ക് നേരെ ആറ് ദിവസത്തിനുള്ളിൽ 70 ബോംബ് ഭീഷണികളാണ് ഉയർന്നത്. വ്യാജ ബോംബ് ഭീഷണികൾ എത്രയും വേഗം തടയുമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഡയറക്ടർ ജനറൽ സുൽഫിഖർ ഹസൻ ഉറപ്പുനൽകി. വിമാനക്കമ്പനികളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ സുരക്ഷയും അതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ബിസിഎഎസ് ആസ്ഥാനത്ത് വിമാനക്കമ്പനികളുടെ യോഗം ചേർന്നിരുന്നു. വിമാനക്കമ്പനികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ഡിജി ബിസിഎഎസ് സുൽഫിഖർ ഹസൻ്റെ അധ്യക്ഷതയിൽ യോഗം വിളിച്ചതെന്ന് അധികൃതർ അറിയിച്ചു. വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് വിമാന കമ്പനികൾ നേരിടുന്ന പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഉത്സവ സീസണിലെ സുരക്ഷാ പ്രശ്‌നങ്ങൾ വിമാനത്താവളത്തിൽ തിരക്കിന് കാരണമാകുമെന്നും അവർ പറഞ്ഞു.
പ്രശ്നത്തിൻ്റെ മൂലകാരണത്തിൽ എത്തിച്ചേരാൻ ബന്ധപ്പെട്ട ഏജൻസികളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് BCAS ഉദ്യോഗസ്ഥർ എയർലൈൻസ് പ്രതിനിധികൾക്ക് ഉറപ്പ് നൽകി. ബാക്ക്-ടു-ബാക്ക് ഭീഷണികൾ വിമാനക്കമ്പനികൾക്കും സുരക്ഷാ സേനയ്ക്കും യാത്രക്കാർക്കും വലിയ തോതിൽ നഷ്‌ടം ഉണ്ടാക്കിയതായാണ് റിപ്പോർട്ട്. ഒന്നിലധികം വിമാനക്കമ്പനികൾക്ക് കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മൊത്തം 30 ബോംബ് ഭീഷണികൾ ലഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്