ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത് പാൽ സിംഗിനെ സത്യപ്രതിജ്ഞയ്ക്കായി ജയിലിൽ നിന്നും ഡൽഹിയിലേക്ക് കൊണ്ടുവരുന്നതായി റിപ്പോർട്ട്. അസമിലെ ദിബ്രുഗഡ് ജയിലിൽ നിന്നും രാവിലെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്.
അതേസമയം ലോക്സഭാ സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ നടക്കുക. നിബന്ധനകളോടെയുളള നാല് ദിവസത്തെ പരോളാണ് അമൃത്പാൽ സിംഗിന് അനുവദിച്ചത്. പഞ്ചാബിലെ ഖദൂർ സാഹിബിൽനിന്നും വൻ ഭൂരിപക്ഷത്തിലാണ് അമൃത് പാൽ സിംഗ് വിജയിച്ചത്.
ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ നിന്നും വിജയിച്ച ഷെയ്ഖ് അബ്ദുൾ റാഷിദിന്റെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. തീവ്രവാദ കേസിൽ തടവിൽ കഴിയുന്ന റാഷിദിന് രണ്ട് മണിക്കൂർ നേരമാണ് പരോൾ അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്