ന്യൂഡൽഹി: 2026 മാർച്ച് 31നകം രാജ്യത്ത് നക്സലിസം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നക്സൽ ആക്രമണത്തിനിരയായവർക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം.
മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനിൽ സുരക്ഷാസേന വലിയ പുരോഗതി കൈവരിച്ചതായി അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിലെ നാല് ജില്ലകളിൽ മാത്രമാണ് മാവോയിസ്റ്റ് പ്രശ്നം നിലനിൽക്കുന്നത്.
നേപ്പാളിലെ പശുപതിനാഥ് മുതൽ ആന്ധ്രയിലെ തിരുപ്പതി വരെ ഒരു ഇടനാഴി ഉണ്ടാക്കുകയായിരുന്നു മാവോയിസ്റ്റുകളുടെ ലക്ഷ്യം. എന്നാൽ ഈ പദ്ധതി മോദി സർക്കാർ പരാജയപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു.
ഛത്തീസ്ഗഡിലെ നക്‌സൽ അക്രമ ബാധിതർക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്ഷേമ പദ്ധതി ഉടൻ തയ്യാറാക്കുമെന്നും ഷാ പറഞ്ഞു. 2024ൽ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ 164 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതോടെ സുരക്ഷാ സേന നക്‌സലിസത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ (എസ്എടിപി) സമാഹരിച്ചതും മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് ലഭിച്ചതുമായ വിവരങ്ങൾ കാണിക്കുന്നത് 2024 ആദ്യ പകുതിയിൽ ഛത്തീസ്ഗഡിൽ മാത്രം 164 മാവോയിസ്റ്റുകളിൽ 142 പേർ കൊല്ലപ്പെട്ടുവെന്നാണ് . ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മരണങ്ങളിൽ 90 ശതമാനവും ഖൈറഗഡിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്