ഗാസയില്‍ 'നരകവാതില്‍ തുറക്കും'; ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് നെതന്യാഹു

FEBRUARY 16, 2025, 9:49 PM

ജെറുസലേം: തങ്ങളുടെ മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഹമാസിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

ഇരുവിഭാഗങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി. ഗാസയിൽ നരകത്തിന്റെ കവാടങ്ങൾ തുറക്കുമെന്ന് നെതന്യാഹു ഭീഷണിപ്പെടുത്തി. ഗാസയിൽ ഹമാസിനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്ത നടപടി പരിഗണിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഞങ്ങൾക്ക് ഒരു പൊതു പദ്ധതിയുണ്ട്. പക്ഷേ ഇപ്പോൾ അത് പരസ്യമാക്കാൻ കഴിയില്ല. എല്ലാ ബന്ദികളെയും അവർ വിട്ടയച്ചില്ലെങ്കില്‍, ഗാസയിലെ നരകത്തിന്റെ കവാടങ്ങൾ തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക്  പരിഗണിക്കേണ്ടിവരും," നെതന്യാഹു പറഞ്ഞു.

vachakam
vachakam
vachakam

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് നെതന്യാഹുവിന്റെ പരാമർശങ്ങൾ. ഹമാസിന്റെ സൈനിക ശേഷിയും ഗാസയിലെ അവരുടെ ഭരണവും ഞങ്ങൾ ഇല്ലാതാക്കും.

"എല്ലാ ബന്ദികളെയും ഞങ്ങൾ തിരികെ കൊണ്ടുവരും. ഗാസ ഇനി ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. ഈ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുന്നതിന് ഞങ്ങൾക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണയുണ്ട്," നെതന്യാഹു പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam