മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം, പിന്‍ഗാമി ആരായിരിക്കും? ചര്‍ച്ചകള്‍

FEBRUARY 19, 2025, 8:29 AM

വത്തിക്കാൻ :ആഗോള കത്തോലിക്കാ മേധാവി ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് ഈ മാസം ആദ്യമാണ് പോപ്പിനെ റോമിലെ ജെമെല്ലി ആശുപത്രിയിലെ ഒരു പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 

2013-ല്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റതിനുശേഷം, സ്ത്രീകള്‍ക്കും എല്‍ജിബിടി വ്യക്തികള്‍ക്കും വേണ്ടിയുള്ള റോളുകള്‍ വികസിപ്പിക്കുന്നതിനും സഭയെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതിനുമായി ഫ്രാന്‍സിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ യാഥാസ്ഥിതികരില്‍ നിന്ന് തിരിച്ചടിക്ക് കാരണമായി മാറുകയും ചെയ്തു.

vachakam
vachakam
vachakam

വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായ പിയേട്രോ പരോളിൻ, ഘാനയുടെ പീറ്റർ ടർക്സൺ, ലൂയിസ് ടാഗ്ലെ,  റെയ്മോണ്ട് ബർക്കെ, കർദിനാൾസ് മാറ്റിയോ സുപ്പി, ജെർഹാർഡ് മുള്ളർ, ഏഞ്ചലോ ബാഗ്നാസ്കോ, ഏഞ്ചലോ സ്കോട്ട, റോബർട്ട് സാര, മാൽക്കം രഞ്ജിത്ത് എന്നിവർ പിൻഗാമികളുടെ ലിസ്റ്റിലുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ്   സഭയുടെ ഭാവിയെ സുരക്ഷിതമാക്കാൻ  ഫ്രാന്‍സിസ് മാര്‍പാപ്പ നടപടികള്‍ സ്വീകരിച്ചിരുന്നു. ഫെബ്രുവരി 6-ന്, ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റേയുടെ കാലാവധി അദ്ദേഹം കോളേജ് ഓഫ് കാര്‍ഡിനല്‍സിന്റെ ഡീന്‍ ആയി നീട്ടി. അടുത്ത പോപ്പിനെ തിരഞ്ഞെടുക്കുന്ന രഹസ്യ അസംബ്ലിയായ കോണ്‍ക്ലേവിന്റെ പ്രധാന തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പദവിയായിരുന്നു ഇത്.

കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ റെയ്ക്ക് പ്രായമായെങ്കിലും, സാധാരണയായി അതിനു മുമ്ബുള്ള തിരശ്ശീലയ്ക്ക് പിന്നിലെ ചര്‍ച്ചകളില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കും. റെയെ തിരഞ്ഞെടുത്തതിലൂടെ, തന്റെ പാരമ്ബര്യം ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വസ്തനായ ഒരു വ്യക്തിയെ ആ സ്ഥാനത്ത് നിലനിര്‍ത്താനുള്ള ആഗ്രഹം ഫ്രാന്‍സിസ് സൂചിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇക്കഴിഞ്ഞ ശനിയാഴ്ച, വത്തിക്കാന്‍ സിറ്റിയുടെ ആദ്യ വനിതാ ഗവര്‍ണറായി സിസ്റ്റര്‍ റാഫേല പെട്രിനിയെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു വിപ്ലവകരമായ പ്രഖ്യാപനം നടത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam