വനിതാ പ്രീമിയർ ലീഗിലെ എട്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വനിതകളെ 33 റൺസിന് പരാജയപ്പെടുത്തി യു.പി വാരിയേഴ്‌സ് വനിതകൾ. ആദ്യം ബാറ്റ് ചെയ്ത യു.പി. വാരിയേഴ്‌സ് 20 ഓവറിൽ 177/9 റൺസ് നേടിയിരുന്നു. ചിനെല്ലെ ഹെൻറിയുടെ തകർപ്പൻ പ്രകടനം ആണ് അവർക്ക് കരുത്തായത്.
269.57 എന്ന സ്‌ട്രൈക്ക് റേറ്റിൽ വെറും 23 പന്തിൽ നിന്ന് രണ്ട് ഫോറുകളും എട്ട് സിക്‌സറുകളും ഉൾപ്പെടെ 62 റൺസ് നേടിയ ഹെൻറി ആണ് കളിയെ മാറ്റിമറിച്ചത്. തഹ്ലിയ മക്ഗ്രാത്ത് (23ൽ 24), സോഫി എക്ലെസ്റ്റോൺ (8ൽ 12) എന്നിവരുടെ സംഭാവനകളും യുപിക്ക് കരുത്തായി. മാരിസാൻ കാപ്പ് (2/18), ജെസ് ജോനാസെൻ (4/31) എന്നിവരാണ് ഡൽഹി ക്യാപിറ്റൽസിനായി വിക്കറ്റുകൾ നേടിയത്.
178 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് മോശം തുടക്കമാണ് ലഭിച്ചത്. മെഗ് ലാനിംഗ് (5), ഷഫാലി വർമ്മ (24) എന്നിവരെ തുടക്കത്തിലേ നഷ്ടമായി. ജെമീമ റോഡ്രിഗസ് (35 പന്തിൽ 56) അർദ്ധസെഞ്ച്വറി നേടിയെങ്കിലും, ബാറ്റിംഗ് നിരയിലെ മറ്റാർക്കും തിളങ്ങാനായില്ല. തുടർച്ചയായ പന്തുകളിൽ അരുന്ധതി റെഡ്ഡി, നിക്കി പ്രസാദ്, മിന്നു മണി എന്നിവരെ പുറത്താക്കി ഗ്രേസ് ഹാരിസ് അവസാനം ഹാട്രിക് നേടി. 2.3 ഓവറിൽ 15 റൺസ് വഴങ്ങി ആകെ 4 വിക്കറ്റ് ഗ്രേസ് ഹാരിസ് വീഴ്ത്തി. ഡൽഹി ക്യാപിറ്റൽസ് 19.3 ഓവറിൽ 144 റൺസിന് ഓൾഔട്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്