ഇടംകയ്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ട്വൻ്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോർട്ട്. ഇപ്പോൾ നടക്കുന്ന ഐപിഎല്ലിൽ ജഡേജയുടെ മോശം പ്രകടനം തിരിച്ചടിയാകും.
ജഡേജയ്ക്ക് പകരം അക്സർ പട്ടേലിനെ പരിഗണിക്കാൻ ഇന്ത്യൻ സെലക്ടർമാർ തീരുമാനിച്ചു. ഐപിഎൽ പ്ലേഓഫിന് മുമ്പ് സെലക്ടർമാരും ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡും ലോകകപ്പ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ നടത്തും. ഈ ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും.
ഐപിഎല്ലില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 141 റണ്‍സ് മാത്രമാണ് ജഡേജ നേടിയിരിക്കുന്നത്. 100 പന്തുകള്‍ നേരിട്ട ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ് 141 ആണ്. പുറത്താകാതെ നേടിയ 57 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഫിനിഷര്‍ എന്ന റോളില്‍ അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യാനെത്തുന്ന ഒരു താരത്തിനു ഈ സ്‌ട്രൈക്ക് റേറ്റ് പോരെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.
ഹിറ്റര്‍ എന്ന നിലയില്‍ ജഡേജയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ജഡേജയെ ബാറ്റിങ്ങില്‍ ആശ്രയിക്കാന്‍ പറ്റില്ലെന്നാണ് ആരാധകരുടെയും അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്