2027 ക്രിക്കറ്റ് ലോകകപ്പ് വരെ സിമണ്‍സ് ബംഗ്ലാദേശ് പരിശീലകനായി തുടരും

MARCH 26, 2025, 1:59 PM

ധാക്ക: 2027 ലെ ഐസിസി ഏകദിന ലോകകപ്പ് വരെ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഫില്‍ സിമ്മണ്‍സിനെ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിലനിര്‍ത്താന്‍ തീരുമാനിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയോടെ ബിസിബിയുമായുള്ള സിമണ്‍സിന്റെ കരാര്‍ അവസാനിച്ചിരുന്നു. 2024 ഒക്ടോബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ ബംഗ്ലാദേശ് ടീമിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. ഐസിസി ടൂര്‍ണമെന്റിന് മുമ്പ് ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവയ്ക്കെതിരായ പരമ്പരയില്‍ ബംഗ്ലാദേശ് മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചു.

'ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ ടീമിനുള്ളിലെ കഴിവുകള്‍ നിഷേധിക്കാനാവാത്തതാണ്, ഒരുമിച്ച് മികച്ച കാര്യങ്ങള്‍ നേടാനുള്ള കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്നോട്ടുള്ള യാത്രയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്,' സിമ്മണ്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

'കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗ്ലാദേശ് ടീമിനൊപ്പമുള്ള എന്റെ സമയം അവിശ്വസനീയമാംവിധം പ്രതിഫലദായകമാണ്. ഈ ഗ്രൂപ്പിലെ ഊര്‍ജ്ജം, പ്രതിബദ്ധത, കഴിവ് എന്നിവ ശ്രദ്ധേയമാണ്. ഈ കളിക്കാരെ അവരുടെ പൂര്‍ണ്ണ ശേഷി കൈവരിക്കാന്‍ സഹായിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1987 നും 1999 നും ഇടയില്‍ 26 ടെസ്റ്റുകളിലും 143 ഏകദിനങ്ങളിലും വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിച്ച ശേഷം, 2004 ല്‍ സിംബാബ്വെയ്ക്കൊപ്പം അന്താരാഷ്ട്ര പരിശീലക ജീവിതം ആരംഭിച്ച സിമ്മണ്‍സ്, 2007 മുതല്‍ 2015 വരെ അയര്‍ലന്‍ഡിനെയും പരിശീലിപ്പിച്ചു. രണ്ടുതവണ വെസ്റ്റ് ഇന്‍ഡീസ് മുഖ്യ പരിശീലകനായി നിയമിതനായ അദ്ദേഹം 2016 ല്‍ ടീം ഐസിസി ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ പരിശീലകനായിരുന്നു. 2018 മുതല്‍ 2019 വരെ അഫ്ഗാനിസ്ഥാനെയും സിമ്മണ്‍സ് പരിശീലിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam