കൊൽക്കത്ത: ഐപിഎൽ പതിനേഴാം സീസണിൻ്റെ തുടക്കം ഇംഗ്ലീഷ് താരം ഇംഗ്ലീഷ് താരം ജോഷ് ബട്‌ലറിന് തിരിച്ചടിയുടേതായിരുന്നു. ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പാടുപെട്ടപ്പോൾ താരത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വിമർശകരുടെ വായടപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലുണ്ടായത്. കൊല്‍ക്കത്ത ഉയർത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ആർ ആർ മറികടന്നത്. 60 പന്തില്‍ 107 റണ്‍സുമായി ബട്‌ലർ ടീമിനെ ഒറ്റക്ക് ചുമലിലേറ്റുകയായിരുന്നു.
മത്സരശേഷം പ്രതികരിക്കവെ കൊല്‍ക്കത്തക്കെതിരായ മത്സരം തന്റെ ഏറ്റവും മികച്ച ഐപിഎല്‍ ഇന്നിങ്‌സുകളിലൊന്നാണെന്ന് ബട്‌ലർ വ്യക്തമാക്കി. രണ്ട് ഇന്ത്യൻ താരങ്ങളെയാണ് ഇന്നിങ്‌സില്‍ മാതൃകയാക്കിയതെന്ന് മത്സരശേഷം ബട്‌ലർ പറഞ്ഞു.
താളം കണ്ടെത്താൻ തുടക്കത്തില്‍ പ്രയാസപ്പെട്ടിരുന്നു. ഇതോടെ നിരാശനായി. എന്നാല്‍ ശരിയാകുമെന്ന ചിന്തയായിരുന്നു മനസില്‍. ഈ വിശ്വാസമാണ് വിക്കറ്റുകള്‍ തുടരെ വീഴുമ്ബോഴും മുന്നോട്ട് പോകാൻ പ്രേരണയായത്.
ഐപിഎല്ലില്‍ പലപ്പോഴായി ഇത്തരം ഇന്നിംഗ്സുകള്‍ ഉണ്ടായിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണിയും വിരാട് കോലിയെയും അവസാനം വരെ നില്‍ക്കുകയും മത്സരം ജയിപ്പിക്കുകയും ചെയ്യുന്നത് പലപ്പോഴായി കണ്ടിട്ടുണ്ട്. ഞാനും അത് ചെയ്യാനാണ് ശ്രമിച്ചതെന്നും ബട്‌ലർ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്