യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഡെന്മാർക്കിനെ രണ്ട് ഗോളിന് തോൽപ്പിച്ച് ആതിഥേയരായ ജർമനി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ പകുതിയിൽ മഴയും ഇടിമിന്നലും കാരണം കളി കുറച്ച് നേരം നിർത്തിവെച്ചിരുന്നു. പിന്നീട് കളി തുടർന്ന് ഒന്നാം പകുതിയിൽ ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ല.
രണ്ടാം പകുതിയിലാണ് ജർമ്മനിക്കുവേണ്ടി കയ് ഹാവെർട്ട്‌സ്, ജമാൽ മുസിയാള എന്നിവർ ഗോളുകൾ നേടിയത്. പെനാൽറ്റി ഏരിയയിൽവെച്ച് ഡെന്മാർക്കിന്റെ ജോഷിം ആൻഡേഴ്‌സന്റെ പന്തിൽ കൈ തട്ടിയത് വാർ പരിശോധനയിലൂടെ സ്ഥിരീകരിച്ച് 52-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഹാവെർട്‌സ് ഗോളാക്കി മാറ്റുകയായിരുന്നു.
67-ാം മിനിറ്റിൽ ജമാൽ മുസിയാളയുടെ അത്യുഗ്രൻ ഗോൾ. ബോക്‌സിന്റെ ഇടതുവശത്തുനിന്ന് മുസിയാള തൊടുത്തുവിട്ട ഷോട്ട് വലയുടെ വലതുവശത്ത് ചെന്നു പതിച്ചു. ഷ്‌ളോട്ടർബെക്കിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ (2-0).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്