മുംബൈ: ഇന്ത്യൻ ഓവർസീസ് ബാങ്കുമായി (ഐഒബി) ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്പ കുടിശിക വരുത്തിയ കേസില്‍ പ്രമുഖ വ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. മുംബൈ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.
അതേസമയം കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിലെടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ മനഃപൂർവം വീഴ്ച വരുത്തുകയും ബാങ്കിന് 180 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നുമായിരുന്നു കേസ്. 2007-12 കാലഘട്ടത്തില്‍ ബാങ്കില്‍ നിന്ന് കിംഗ്ഫിഷർ എയർലൈൻസ് നേടിയ വായ്പ്പ വക മാറ്റിയെന്നാരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലാണ് വാറന്റ് വന്നിരിക്കുന്നത്.
ഇപ്പോൾ ലണ്ടനിലുള്ള മല്യയെ വിട്ടു കിട്ടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുകയാണ്. പല കേസുകളില്‍ പ്രതി ചേർക്കപ്പെട്ട മല്ല്യ 2016 മാർച്ചിലാണ് ഇന്ത്യ വിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒളിവില്‍ പോയ വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്