ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആറു വിക്കറ്റിന്റെ ആധികാരിക ജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 11.1 ഓവര്‍ ബാക്കിനില്‍ക്കെയാണ് അവര്‍ തുരത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ വെറും 89 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹി 8.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഓപ്പണര്‍ ജയ്ക്ക് ഫ്രേസര്‍(20), മധ്യനിര താരങ്ങളായ അഭിമഷക് പോറല്‍(15), ഷായ് ഹോപ്(19) നായകന്‍ റിഷഭ് പന്ത്(16 നോട്ടൗട്ട്) എന്നിവരാണ് അവരുടെ ജയം അനായാസമാക്കിയത്. ഗുജറാത്തിന് വേണ്ടി മലയാളി താരം സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്‌പെന്‍സര്‍ ജോണ്‍സണ്‍, റാഷിദ് ഖാന്‍ എന്നിവര്‍ക്കാണ് ശേഷിച്ച ഓരോ വിക്കറ്റുകള്‍.
രണ്ടോവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ഒരോവറില്‍ 11 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ട്രിസ്റ്റന്‍ സ്റ്റബ്‌സും മുകേഷിന് മികച്ച പിന്തുണ നല്‍കി. ഗുജറാത്ത് നിരയില്‍ 24 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 31 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്