മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.
മുംബൈയിലെ സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിയുതിര്‍ത്ത രണ്ട് ഷൂട്ടര്‍മാര്‍ക്ക് ആയുധം നല്‍കിയെന്നാരോപിച്ചാണ് 32 കാരനായ അനൂജ് ഥാപ്പനെ അറസ്റ്റ് ചെയ്തിരുന്നത്.
പോലീസ് കസ്റ്റഡിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ ഥാപ്പന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം മുംബൈയിലെ ജിടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ പ്രതി മരിച്ചു.
ഏപ്രില്‍ 25 ന് പഞ്ചാബില്‍ നിന്ന് മറ്റൊരു പ്രതി സോനു സുഭാഷ് ചന്ദറിനൊപ്പമാണ് ഥാപ്പനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
ഏപ്രില്‍ 14ന് മുംബൈയിലെ ബാന്ദ്ര ഏരിയയിലുള്ള സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ നാല് റൗണ്ട് വെടിയുതിര്‍ത്തിരുന്നു. വെടിവയ്പ്പ് നടക്കുമ്പോള്‍ സല്‍മാന്‍ ഖാന്‍ വീട്ടില്‍ ഉണ്ടായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് വെടിവെപ്പ് നടത്തിയ വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നിവരെ ഗുജറാത്തിലെ ഭുജില്‍ നിന്ന് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഥാപനെയും ചന്ദറിനെയും പോലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്