സാന്‍റോസിന്‍റെ വിജയത്തിന് പിന്നാലെ നാടകീയ രംഗങ്ങള്‍, നെയ്മർ 'തെമ്മാടി'യെന്ന് റെമോ ക്ലബ് പ്രസിഡന്റ്

AUGUST 5, 2026, 6:36 AM

കോപ്പ ദെ ബ്രസീൽ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ റെമോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സാന്റോസ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. എന്നാൽ മത്സരത്തിന് ശേഷമുണ്ടായ അപ്രതീക്ഷിത സംഭവവികാസങ്ങളോടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ വൻ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. എതിർ ടീമിലെ കളിക്കാരുമായും കാണികളുമായും ഗ്രൗണ്ടിലും കളിക്കാർ സഞ്ചരിക്കുന്ന ഇടനാഴിയിലും വാക്കേറ്റത്തിലേർപ്പെട്ട താരത്തെ 'തെമ്മാടി' എന്ന് വിശേഷിപ്പിച്ചാണ് റെമോ ക്ലബ് പ്രസിഡന്റ് ആന്റണിയോ കാർലോസ് തുറന്നടിച്ചത്.

റെമോയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലുടനീളം കാണികളുടെ ഭാഗത്തുനിന്ന് നെയ്മർക്കെതിരെ ശക്തമായ കൂവലുകളും അധിക്ഷേപങ്ങളും ഉണ്ടായതാണ് താരത്തെ പ്രകോപിപ്പിച്ചത്. മത്സരം അവസാനിച്ചതിന് പിന്നാലെ മടങ്ങവേ, എതിർ ടീം ആരാധകരെയും ഉദ്യോഗസ്ഥരെയും നോക്കി ടൂർണമെന്റിൽ നിന്ന് പുറത്തായി എന്ന് നെയ്മർ ഉറക്കെ അലറിവിളിക്കുകയും കളിയാക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിന് പിന്നാലെ കടുത്ത ഭാഷയിലാണ് റെമോ പ്രസിഡന്റ് ആന്റണിയോ കാർലോസ് ടെക്സീറ മാധ്യമങ്ങളോട് പ്രതികരിച്ചത്. സാന്റോസിന് വിജയിക്കാൻ ഇത്തരത്തിലുള്ള വിലകുറഞ്ഞ രീതികളുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ അടക്കം നിരവധി ആളുകൾ ആരാധിക്കുന്ന ആ തെമ്മാടി നെയ്മർ ഇവിടെ വന്ന് കോമാളിത്തരം കാണിക്കുകയും എല്ലാവരെയും പ്രകോപിപ്പിക്കുകയുമായിരുന്നു. ഇത്തരമൊരു വ്യക്തിയെ ആരാധിക്കുന്നതിന് നമ്മളെത്തന്നെ വേണം കുറ്റം പറയാൻ എന്നും റെമോ പ്രസിഡന്റ് തുറന്നടിച്ചു.

vachakam
vachakam
vachakam

വിവാദങ്ങൾ ഒരുവശത്ത് ശക്തമായി തുടരുമ്പോഴും, സാന്റോസുമായുള്ള തന്റെ കരാർ ഈ വർഷം അവസാനത്തോടെ അവസാനിക്കാനിരിക്കെ സ്വന്തം ഭാവിയെക്കുറിച്ച് ഇപ്പോഴും കൃത്യമായ ഉറപ്പില്ലെന്ന് നെയ്മർ വെളിപ്പെടുത്തി. തൽക്കാലം നിലവിലെ കരാർ പൂർത്തിയാക്കുക മാത്രമാണ് പ്രധാന ലക്ഷ്യം. അതിനുശേഷം സാന്റോസിൽ തുടരണമോ, മറ്റ് ക്ലബ്ബുകളിലേക്ക് മാറണമോ അതോ കളിക്കളത്തോട് പൂർണ്ണമായി വിടപറയണമോ എന്ന കാര്യത്തിൽ പിന്നീട് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ദൃശ്യമാധ്യമത്തിലൂടെ താരം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam