തായ്‌ലൻഡിലെ ചോൻബുരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രൂണെ ദാറുസ്സലാമിനെതിരെ 13-0ന് തോൽപ്പിച്ച് ഇന്ത്യ അണ്ടർ 17. എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിലെ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്.
8, 29, 29 എന്നീ മിനുട്ടുകളിൽ ഗോളുകൾ നേടി വിശാൽ യാദവ് ഇന്ത്യക്കായി ഹാട്രിക് നേടി. 52-ാം മിനിറ്റിൽ എം.ഡി. അർബാഷ്, ഭരത് ലൈരഞ്ജം, മുഹമ്മദ് കൈഫ് എന്നിവർ കൂടെ ഇന്ത്യക്കായി ഗോൾ നേടി.
ആദ്യ പകുതിയിൽ തന്നെ ഇന്ത്യ 5-0ന് മുന്നിലെത്തിയിരുന്നു. ക്യാപ്ടൻ എൻഗംഗൗഹൗ മേറ്റ്, മാൻഭകുപർ മൽൻജിയാങ്, ഹെംനെയ്ചുങ് ലുങ്കിം, അസ്‌ലാൻ ഷാ, മഹ്മദ് സമി, സുമിത് ശർമ, ഉഷാം സിംഗ് തൂംഗംബ എന്നിവരുടെ ഗോളുകളോടെ ഇന്ത്യ രണ്ടാം പകുതിയിലും തുടർച്ചയായ ആക്രമണം തുടർന്നു.
തുടക്കം മുതൽ ഒടുക്കം വരെ കോച്ച് ഇഷ്ഫാഖ് അഹമ്മദിന്റെ ടീം കളി നിയന്ത്രിച്ചപ്പോൾ, സമ്മർദ്ദത്തെ നേരിടാൻ ബ്രൂണെ പാടുപെടുന്നത് കണ്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്