യുഫേഫ ചാമ്പ്യൻസ് ലീഗിൽ മൂന്നാം ജയം തേടി ഇറങ്ങിയ ബയേർ ലെവർകുസനും ബ്രസ്റ്റും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ആദ്യ പകുതിയിൽ നേടിയ ഗോളുകൾക്ക് സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൽ 24-ാമത്തെ മിനിറ്റിൽ ഹോഫ്മാന്റെ പാസിൽ നിന്നു മൂന്നാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗോൾ കണ്ടെത്തിയ ഫ്‌ളോറിയൻ വിറിറ്റ്‌സാണ് ജർമ്മൻ ടീമിന് മുൻതൂക്കം നേടി നൽകിയത്.39-ാമത്തെ മിനിറ്റിൽ എന്നാൽ ബോക്‌സിനു പുറത്ത് നിന്ന് അതുഗ്രൻ വോളിയിലൂടെ ഗോൾ നേടിയ ലീസ് മെലോ ഫ്രഞ്ച് ടീമിന് സമനില സമ്മാനിക്കുക ആയിരുന്നു.
രണ്ടാം പകുതിയിൽ ഫ്രഞ്ച് ടീമിന്റെ ആധിപത്യം കണ്ട മത്സരത്തിൽ അവർ രണ്ടാം പകുതിയിൽ മാത്രം 9 ഷോട്ടുകളാണ് ഉതിർത്തത്. അതേസമയം ചാമ്പ്യൻസ് ലീഗ് മറ്റൊരു മത്സരത്തിൽ അറ്റ്‌ലാന്റ, സെൽറ്റിക് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇറ്റാലിയൻ ടീമിന്റെ സമ്പൂർണ ആധിപത്യം സ്വന്തം മൈതാനത്ത് കണ്ട മത്സരത്തിൽ പക്ഷെ സ്‌കോട്ടിഷ് ടീം ഗോൾ വഴങ്ങിയില്ല.
കഴിഞ്ഞ കളിയിൽ ഡോർട്ട്മുണ്ടിനോട് 7 ഗോൾ വഴങ്ങിയ സെൽറ്റിക്കിന് ഈ പ്രകടനം ആശ്വാസം നൽകും. നിലവിൽ ഗ്രൂപ്പ് പട്ടികയിൽ ബ്രസ്റ്റ് മൂന്നാമതും ലെവർകുസൻ നാലാമതും നിൽക്കുമ്പോൾ അറ്റ്‌ലാന്റ 12 സ്ഥാനത്തും സെൽറ്റിക് 18 സ്ഥാനത്തും ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്