അടുത്ത മാസം തുടങ്ങുന്ന ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാർത്ത. ഓസ്‌ട്രേലിയയിൽ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് പങ്കാളിയാവാൻ മുഹമ്മദ് ഷമിയുണ്ടാകുമെന്ന് ഉറപ്പായി. കാൽക്കുഴയിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമി ബൗളിംഗ് പരിശീലനം പുനരാരംഭിച്ചു. ബംഗ്‌ളൂരുവിൽ ഇന്ത്യൻ അസിസ്റ്റന്റ് കോച്ചിന് ഷമി പന്തെറിയുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
താൻ വേദനയിൽ നിന്ന് 100 ശതമാനം മുക്തനായെന്ന് ബംഗ്‌ളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലുള്ള ഷമി പറഞ്ഞു. ഓസ്‌ട്രേലിയൻ പര്യടനത്തിലേക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കും മുമ്പ് ഒന്നോ രണ്ടോ രഞ്ജി മത്സരങ്ങിൽ കളിച്ച് ഫിറ്റ്‌നെസ് തെളിയിക്കുമെന്നും ഷമി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിനുശേഷം കാൽക്കുഴയിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ പരിശീലനം പുനരാരംഭിക്കാനിരിക്കെ ഷമിയുടെ ഇടതുകാൽമുട്ടിൽ വേദന അനുഭവപ്പെട്ടതോടെ ന്യൂസിലൻഡിനെതിരായ പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ല. പൂർണമായും ഫിറ്റ് അല്ലെങ്കിൽ ഷമിയുടെ കാര്യത്തിൽ റിസ്‌ക് എടുക്കില്ലെന്ന് ക്യാപ്ടൻ രോഹിത് ശർമയും വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഷമിയെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിലെടുക്കുക ബുദ്ധിമാട്ടാവുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച രോഹിത് പറഞ്ഞത്.
പൂർണ കായികക്ഷമതയില്ലാത്ത ഷമിയെ ഓസ്‌ട്രേലിയയിൽ കളിപ്പിക്കാൻ ഒരുക്കമല്ലെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും രോഹിത് പറഞ്ഞിരുന്നു. കഴിഞ്ഞവർഷം ഏകദിന ലോകകപ്പിൽ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്ന ഷമി പിന്നീട് മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. നവംബർ 22ന് പെർത്തിലാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്. പേസിനെ തുണക്കുന്ന പെർത്തിലെ പിച്ചിൽ ഷമിയുടെ സാന്നിധ്യം ഇന്ത്യക്ക് മുതൽക്കൂട്ടാകും. അഞ്ച് ടെസ്റ്റുകളടങ്ങിയതാണ് ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്