തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസ്; ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി

OCTOBER 25, 2024, 4:06 PM

പാലക്കാട്: ഏറെ വിവാദമുയർത്തിയ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യാപിതാവും ബന്ധുവും കുറ്റക്കാരാണെന്ന് കോടതി വിധി. പ്രതികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. 

കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയാണ്. ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ ആണ് രണ്ടാം പ്രതി.

2020-ലെ ക്രിസ്മസ് ദിനത്തിലാണ് അനീഷ് കൊല്ലപ്പെടുന്നത്. സാമ്പത്തികമായി ഉയർന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും ഏറെ വ്യത്യാസമുള്ള അനീഷ് (27) പ്രണയിച്ച്‌ വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനുംചേർന്ന് തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. 

vachakam
vachakam
vachakam

പെയിൻ്റിങ് തൊഴിലാളിയായിരുന്നു അനീഷ്. ഇരുവരും സ്കൂള്‍ കാലംമുതല്‍ പ്രണയത്തിലായിരുന്നു. കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു അനീഷിന്റേത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam