എഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ അൽഹിലാൽ അൽ ഐനിനെതിരെ 5-4ന്റെ ആവേശകരമായ വിജയം സ്വന്തമാക്കി. സലേം അൽദവ്‌സാരിയും സൗഫിയാൻ റഹിമിയും ഹാട്രിക്കുകൾ നേടിയ മത്സരം ഒരു അത്യാവേശകരമായിരുന്നു.
ഒരു വർഷത്തിന് ശേഷം പരിക്ക് മാറി എത്തിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ തിരിച്ചുവരവും ഈ ഗെയിം അടയാളപ്പെടുത്തി. 26-ാം മിനിറ്റിൽ അലക്‌സാണ്ടർ മിട്രോവിച്ചിന്റെ അസിസ്റ്റിൽ നിന്ന് റെനാൻ ലോഡി അൽഹിലാലിനെ മുന്നിലെത്തിച്ചതോടെയാണ് ഗോൾ വേട്ട തുടങ്ങിയത്. 39-ാം മിനിറ്റിൽ അൽ ഐൻ തിരിച്ചടിച്ചു.
എറിക്കിന്റെ അസിസ്റ്റിൽ നിന്ന് സൗഫിയാൻ റഹിമി സമനില പിടിച്ചു. ഹാഫ്‌ടൈമിന് തൊട്ടുമുമ്പ് മിലിങ്കോവിച്ച്സാവിച്ചിന്റെ ഗോളിൽ അൽഹിലാൽ വീണ്ടും മുന്നിലെത്തി. തുടർന്ന് മൂന്ന് മിനിറ്റിനുള്ളിൽ അൽദവ്‌സാരിയുടെ ഗോളും കൂടി നേടിയതോടെ ലീഡ് 3-1ന് അൽഹിലാൽ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ അൽ ഐൻ തിരിച്ചടിച്ചു,
മാറ്റെയോ സനാബ്രിയയുടെ 63-ാം മിനിറ്റിലെ സ്‌ട്രൈക്കിലൂടെ ലീഡ് 3-2 ആയി ചുരുക്കി.
അൽദവ്‌സാരി രണ്ട് മിനിറ്റിനകം തന്റെ രണ്ടാം ഗോൾ നേടി, സ്‌കോർ 4-2 എന്നാക്കി. 67-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ റഹീമി അൽ ഐനെ വീണ്ടും കളി ആവേശകരമാക്കി. സ്‌കോർ 4-3 എന്നായി.
75-ാം മിനിറ്റിൽ അൽദവ്‌സാരി തന്റെ ഹാട്രിക്ക് പൂർത്തിയാക്കി, അൽഹിലാലിന്റെ ലീഡ് 5-3 ആയി ഉയർന്നു. അലി അൽ ബുലായ്ഹിക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ 82-ാം മിനിറ്റിൽ അൽഹിലാൽ 10 പേരായി ചുരുങ്ങി.
സ്റ്റോപ്പേജ് ടൈമിൽ, 90 + 6 'മിനിറ്റിൽ പെനാൽറ്റിയോടെ റഹീമി തന്റെ ഹാട്രിക് പൂർത്തിയാക്കി, എന്നാൽ പരാജയം ഒഴിവാക്കാൻ അത് പര്യാപ്തമായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്