എല്ലാം പിഴച്ച പാകിസ്ഥാന് പിഴയുടെ പ്രഹരവും

SEPTEMBER 15, 2026, 4:17 AM

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ സ്ലോ ഓവർ റേറ്റ് കാരണം പാകിസ്ഥാൻ ടീമിന് കനത്ത ശിക്ഷ. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. കൂടാതെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റിൽ നിന്ന് 11 പോയിന്റുകളും വെട്ടികുറച്ചു. ഇംഗ്ലണ്ടിനോട് 0-3 എന്ന നിലയിൽ ടെസ്റ്റ് പരമ്പര അടിയറവ് വെച്ച പാകിസ്ഥാൻ, അനുവദിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ഓവറുകളിൽ 11 ഓവറുകൾ പിന്നിലായിരുന്നുവെന്ന് ഐ.സി.സി വ്യക്തമാക്കി.

ലീഡ്‌സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 103 റൺസിനും, ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 194 റൺസിനും, എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിൽ 8 വിക്കറ്റിനുമാണ് പാകിസ്ഥാൻ പരാജയപ്പെട്ടത്. ബർമിങ്ഹാമിൽ നടന്ന അവസാന ടെസ്റ്റിൽ സ്ലോ ഓവർ റേറ്റ് മറികടക്കാൻ സാധിക്കാത്തതിനാണ് പാകിസ്ഥാനെതിരെ നടപടിയെടുത്തതെന്ന് ഐ.സി.സി അറിയിച്ചു. ഐ.സി.സി മാച്ച് റഫറി രഞ്ജൻ മദുഗലെ, ഓൺഫീൽഡ് അമ്പയർമാരായ പോൾ റീഫൽ, ക്രിസ് ഗഫാനെ, തേർഡ് അമ്പയർ അല്ലാഹുദ്ദീൻ പലേക്കർ, ഫോർത്ത് അമ്പയർ റസ്സൽ വാറൻ എന്നിവരടങ്ങുന്ന സംഘമാണ് ഈ ശിക്ഷാ നടപടികൾ ചുമത്തിയത്.

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ പാകിസ്ഥാൻ പിന്നോട്ട് പോയി. നിലവിൽ 4.63 ശതമാനം പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ടീം. കളിക്കാർക്കായുള്ള ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 അനുസരിച്ച്, നിശ്ചിത സമയത്തിനകം എറിയാൻ കഴിയാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ച് ശതമാനം വീതം പിഴ ഈടാക്കും. മാച്ച് ഫീയുടെ പരമാവധി പിഴത്തുക 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

കൂടാതെ, ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കുറവുവരുന്ന ഓരോ ഓവറിനും ഒരു പോയിന്റ് വീതം നഷ്ടപ്പെടും. ഇതനുസരിച്ചാണ് പാകിസ്ഥാന് 11 പോയിന്റുകൾ നഷ്ടപ്പെട്ടത്. ഡബ്ല്യു.ടി.സി പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള പാകിസ്ഥാൻ, ഇതുവരെ കളിച്ച ഒമ്പത് ടെസ്റ്റുകളിൽ രണ്ട് വിജയങ്ങളും ഏഴ് തോൽവികളുമാണ് നേരിട്ടിട്ടുള്ളത്. നവംബറിൽ ശ്രീലങ്കയുമായുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് പാകിസ്ഥാന്റെ അടുത്ത ഡബ്ല്യു.ടി.സി മത്സരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam