"ഇന്ന് ഞാൻ ജീവിക്കുന്നത് അവനു കൂടി വേണ്ടി”; വിശാഖ് നായർ തുറന്നു പറയുന്നു

JANUARY 27, 2026, 11:43 PM

ചത്താ പച്ച എന്ന ചിത്രത്തിലെ ശക്തമായ പ്രകടനത്തിലൂടെ നടൻ വിശാഖ് നായർ പ്രേക്ഷകരുടെയും സിനിമാലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 2015-ൽ ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെയാണ് വിശാഖ് അഭിനയരംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് കോമഡി വേഷങ്ങളും ക്യാരക്ടർ റോളുകളും കേന്ദ്ര കഥാപാത്രങ്ങളും നെഗറ്റീവ് വേഷങ്ങളുമൊക്കെയായി മുന്നേറിയ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയ പ്രകടനങ്ങളിലൊന്നായി ചത്താ പച്ചയിലെ ചെറിയാൻ എന്ന കഥാപാത്രം മാറിക്കഴിഞ്ഞു.

സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ, നാടകത്തിലും സിനിമയിലുമേക്കുള്ള തന്റെ യാത്രയ്ക്ക് പ്രചോദനമായ സഹോദരനെ കുറിച്ച് വിശാഖ് തുറന്നു സംസാരിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ചത്.

പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോൾ തന്നെ സഹോദരനോടൊപ്പം ചെറിയ ഡിവി ക്യാമറ ഉപയോഗിച്ച് ഷൂട്ടിങ് ആരംഭിച്ചിരുന്നുവെന്ന് വിശാഖ് പറഞ്ഞു. ഡബ്ല്യുഡബ്ല്യുഇ, മാട്രിക്സ്, അന്യൻ തുടങ്ങിയ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അവയുടെ സ്വന്തം പതിപ്പുകൾ വീട്ടിൽ തന്നെ അഭിനയിച്ച് ചിത്രീകരിക്കുമായിരുന്നു. പിന്നീട് സുഹൃത്തുക്കളും ഈ ശ്രമങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ പതിനാറാം വയസ്സിൽ സഹോദരനെ നഷ്ടപ്പെട്ടത് ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നും അദ്ദേഹം ഓർത്തെടുത്തു.

vachakam
vachakam
vachakam

ആ ദുഃഖത്തിൽ നിന്ന് പുറത്തുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുഹൃത്തുക്കൾ ഒരുമിച്ച് ഒരു സിനിമ ചെയ്യാം എന്ന ആശയം മുന്നോട്ടുവെച്ചതെന്നും, അന്ന് തന്റെ മനസ്സിൽ സംവിധാനം തന്നെയായിരുന്നുവെന്നും വിശാഖ് പറഞ്ഞു. പ്ലസ് വൺ പഠിക്കുന്ന കാലത്ത് സ്‌കൂൾ വാർഷികാഘോഷത്തിൽ തങ്ങൾ ഒരുക്കിയ സിനിമ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു. ഏകദേശം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ആ ചിത്രം കാണുമ്പോൾ 500-ഓളം വിദ്യാർത്ഥികൾ ചിരിക്കുകയും കൈയ്യടിക്കുകയും വികാരഭരിതരാവുകയും ചെയ്ത നിമിഷമാണ് ഈ മേഖലയെ ജീവിതമാർഗമാക്കണം എന്ന ഉറച്ച തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും താൻ ജീവിക്കുന്നത് സഹോദരനു കൂടി വേണ്ടിയാണെന്ന് വിശാഖ് തുറന്നു പറഞ്ഞു. കൂടുതൽ എക്‌സ്ട്രോവേർട്ടായിരുന്ന സഹോദരൻ നൃത്തം, സംഗീതം, അഭിനയം എന്നിവയിൽ തന്നെക്കാൾ മുന്നിലായിരുന്നുവെന്നും, സഹോദരൻ ഉണ്ടായിരുന്ന കാലത്ത് താൻ പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഐടി, എയറോനോട്ടിക്കൽ എഞ്ചിനീയറിങ്, എംബിഎ തുടങ്ങിയതായിരുന്നു ഒരുകാലത്ത് സ്വപ്നങ്ങൾ. സിനിമയോട് ഇഷ്ടമുണ്ടായിരുന്നെങ്കിലും അത് ഒരു കരിയറായി ചിന്തിച്ചിരുന്നില്ല. എന്നാൽ സഹോദരന്റെ വേർപാടിന് ശേഷം, അവനും ഇഷ്ടമായിരുന്ന വഴിയിലൂടെ തന്നെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചുവെന്നും വിശാഖ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam