ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറയാൻ വർഗീയകാരണങ്ങൾ ഉണ്ടായിരിക്കാമെന്ന സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ പ്രശസ്തരടക്കം, രംഗത്തെത്തി. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടി റാണി മുഖർജി.
താൻ കണ്ടതിൽ വച്ച് ഏറ്റവും മതേതരമായ ഇടമാണ് ബോളിവുഡ് എന്നാണ് റാണി പറഞ്ഞത്. ഡിഡി ന്യൂസിനോട് സംസാരിക്കവേയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡ് ഏറ്റവും മതേതരമായ ഇടമാണെന്നും, ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിവേചനം അവിടെ ഇല്ലെന്നും റാണി പറഞ്ഞു. മുപ്പത് വർഷമായി ഈ വ്യവസായത്തിന്റെ ഭാഗമായ ഒരാളെന്ന നിലയിൽ, തനിക്ക് അത്തരമൊരു അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും റാണി വ്യക്തമാക്കി.
ഈ ഇൻഡസ്ട്രിയാണ് തന്നെ ഇന്നത്തെ നിലയിലേക്കെത്തിച്ചതെന്നും, ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത് കഴിവാ ണെന്നും റാണി പറഞ്ഞു. ബോളിവുഡിൽ ഒരാളുടെ ജോലി തന്നെയാണ് അവനുവേണ്ടി സംസാരിക്കുന്നത്. പ്രേക്ഷകരുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നവരാണ് ഒടുവിൽ നിലനിൽക്കുകയും വിജയിക്കുകയും ചെയ്യുന്നത്. ബോളിവുഡ് ഇന്നും ഏറ്റവും മതേതരവും മനോഹരവുമായ ഇടമായി തുടരുന്നുവെന്നും അവൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി സിനിമാ മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ കാരണം തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായതായും, അതിന് പിന്നിൽ വർഗീയകാരണങ്ങൾ ഉണ്ടായേക്കാമെന്നുമാണ് റഹ്മാൻ പറഞ്ഞത്. ഈ പരാമർശം കടുത്ത ചർച്ചകൾക്ക് വഴിവെച്ചതിനെ തുടർന്ന്, റഹ്മാൻ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
