തന്റെ കുഞ്ഞു മകൾ ദുവയ്ക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനായി ജോലി സമയം എട്ട് മണിക്കൂറായി ചുരുക്കണമെന്ന ദീപിക പദുകോണിന്റെ തീരുമാനം ബോളിവുഡിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
നാഗ് അശ്വിന്റെ 'കൽക്കി 2898 AD' രണ്ടാം ഭാഗം, സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്' എന്നീ വമ്പൻ പ്രോജക്റ്റുകളിൽ നിന്ന് ദീപിക പിന്മാറാൻ പ്രധാന കാരണം ഈ നിബന്ധനയാണെന്നാണ് റിപ്പോർട്ടുകൾ. ഒരു അമ്മ എന്ന നിലയിൽ ദീപിക മുന്നോട്ടുവെച്ച ഈ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് കങ്കണ റണാവത്, കരീന കപൂർ, അനന്യ പാണ്ഡെ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ദീപിക ഇന്ന് രാജ്യത്തെ ഏറ്റവും മുൻനിരയിലുള്ള നടിയാണെന്നും, എട്ട് മണിക്കൂർ ജോലി വേണമെന്ന് ആവശ്യപ്പെടാനുള്ള അർഹത അവർ നേടിയെടുത്തു കഴിഞ്ഞെന്നുമാണ് കങ്കണ റണാവത് പ്രതികരിച്ചത്.
മുൻപ് കരീന കപൂർ ചെയ്തതുപോലെ വരാനിരിക്കുന്ന നടിമാർക്ക് വേണ്ടി ജോലിസ്ഥലത്തെ ബാലൻസ് കൊണ്ടുവരാൻ ദീപികയുടെ ഈ നീക്കം സഹായിക്കുമെന്ന് അനന്യ പാണ്ഡെയും അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം നിബന്ധനകൾ സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ വ്യക്തമാക്കണമെന്നാണ് കരീന കപൂറിന്റെ പക്ഷം.
പ്രീ-പ്രൊഡക്ഷൻ ജോലികൾ കൃത്യമാണെങ്കിൽ എട്ട് മണിക്കൂർ കൊണ്ട് മികച്ച ഔട്ട്പുട്ട് ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രമുഖ നടൻ അശുതോഷ് റാണയും വ്യക്തമാക്കി. ജോലിഭാരവും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള പുതിയൊരു സംവാദത്തിനാണ് ദീപികയുടെ ഈ തീരുമാനം തുടക്കമിട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
