കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് സിറോ മലബാര്‍ സഭ ആസ്ഥാനം സന്ദര്‍ശിച്ചു. വൈദികരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. വിദേശത്തായതിനാല്‍ കര്‍ദിനാളിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭാ നോമിനി ആണെന്ന വിവാദത്തിനിടെയാണ് സന്ദര്‍ശനം.
കര്‍ദിനാള്‍ എത്തിയാല്‍ വീണ്ടും വന്ന് വോട്ട് അഭ്യര്‍ത്ഥിക്കുമെന്നും സഭയുടെ വോട്ട് ഉറപ്പാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാ തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉമാ തോമസ് എന്‍എസ്എസ് ആസ്ഥാനമായ പെരുന്ന സന്ദര്‍ശിച്ചിരുന്നു. പിടി തോമസിന് സുകുമാരന്‍ നായര്‍ക്ക് അടുത്ത ആത്മബന്ധമാണ് ഉള്ളതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.
അനുഗ്രഹം വാങ്ങാനാണ് താന്‍ പെരുന്നയില്‍ എത്തിയതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ തോമസ് പറഞ്ഞിരുന്നു.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയെയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്